ഷംനയുടെ മരണം: ഡോക്ടർക്ക് വീണ്ടും സസ്പെൻഷൻ

കളമശ്ശേരി: മെഡിക്കൽ വിദ്യാർഥിനി ഷംന തസ്നീം ചികിത്സക്കിടെ മരിക്കാനിടയായ സംഭവത്തിൽ എറണാകുളം ഗവ. മെഡിക്കൽ കോളജിലെ ജനറൽ മെഡിസിൻ വകുപ്പ് മേധാവി ഡോ. ജിൽസ് ജോർജിനെ വീണ്ടും സസ്പെൻഡ് ചെയ്തു. വിദ്യാർഥിനിയുടെ മരണശേഷം രണ്ട് യുവാക്കളും ചികിത്സക്കിടെ മരിക്കാനിടയായതോടെ മെഡിക്കൽ കോളജിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സമരം ശക്തമായതിെൻറ അടിസ്ഥാനത്തിൽ കൂടിയാണ് സസ്പെൻഷൻ. കഴിഞ്ഞ ജൂലൈ 18നാണ് ഷംന ചികിത്സക്കിടെ മരിച്ചത്. മെഡിക്കൽ വിദ്യാഭ്യാസ ജോയിൻറ് ഡയറക്ടർ അന്വേഷിച്ച് റിപ്പോർട്ട് നൽകിയതിെൻറ അടിസ്ഥാനത്തിൽ ഡോ. ജിൽസ് ജോർജടക്കം രണ്ടുപേരെ സസ്പെൻഡ് ചെയ്തിരുന്നു. ഡോ. ടി.കെ. സുമയുടെ നേതൃത്വത്തിൽ മറ്റൊരു അേന്വഷണസംഘം സസ്പെൻഷൻ റദ്ദാക്കി. 
Tags:    
News Summary - shamna thasneem case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.