ലൈംഗിക പീഡനം: ഒാർത്തഡോക്സ് വൈദികർ ഒളിവിൽ

കൊച്ചി: യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റ് നടക്കാനിരിക്കെ ഒാർത്തഡോക്സ് വൈദികർ ഒളിവിൽ. നിരണം ഭദ്രാസനത്തിലെ കുന്നന്താനം മുണ്ടിയപ്പള്ളി ഫാ. എബ്രഹാം വർഗീസ്, ഫാ.ജോബ് മാത്യു, ഫാ. ജെയ്സ് കെ.ജോർജ്, ഫാ. ജോണ്‍സണ്‍ വി.മാത്യു എന്നിവരാണ് ഒളിവിൽ പോയത്. ഇവരിൽ ഫാ. എബ്രഹാം വർഗീസും ഫാ.ജോബ് മാത്യുവും മുൻകൂർ ജാമ്യം തേടി കഴിഞ്ഞദിവസം ഹൈകോടതിയെ സമീപിച്ചിരുന്നു. 

അതേസമയം, മജിസ്ട്രേറ്റിന് കൊടുത്ത രഹസ്യ മൊഴിയിലും യുവതി വൈദികർ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി ആവർത്തിച്ചു. നേരത്തെ പൊലീസിനും ഇതേ മൊഴിയാണ് യുവതി നൽകിയത്. യുവതിയും വൈദികരും താമസിച്ച ഹോട്ടലിൽ പൊലീസ് പരിശോധന നടത്തുമെന്നാണ് വിവരം. 

അതിനിടെ, മുൻകൂർ ജാമ്യാപേക്ഷ നൽകാത്ത രണ്ട് വൈദികരെ അറസ്റ്റ് ചെയ്യാനും പൊലീസ് നീക്കം നടത്തുന്നുണ്ട്. മറ്റു രണ്ടുപേരെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വന്ന ശേഷം അറസ്റ്റ് ചെയ്യാനുമാണ് സാധ്യത. 

യുവതിയുടെ പരാതിയിൽ നാല് വൈദികർക്കെതിരെയും പൊലീസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. 

ഇടവക വികാരിയായിരുന്ന എബ്രഹാം വർഗീസ് 16 വയസ്സ് മുതൽ തന്നെ പീഡിപ്പിച്ചിരുന്നതായി വീട്ടമ്മ പറയുന്നു. ഇക്കാര്യം വിവാഹശേഷം ഫാ. ജോബ് മാത്യുവിനോട് കുമ്പസരിച്ചു. ഇൗ വിവരം ഭർത്താവിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തി ജോബ് മാത്യു പലവട്ടം പീഡിപ്പിച്ചു. ഒപ്പം പഠിച്ച ഫാദര്‍ ജോണ്‍സണ്‍ വി.മാത്യുവിനോട് വൈദികരുടെ ചൂഷണം തുറന്നുപറഞ്ഞതായി സ്ത്രീ മൊഴി നൽകി. ഇതോടെ യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തി ഫാ. ജോണ്‍സണ്‍ വി.മാത്യുവും പീഡിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.

മോ‌ർഫ് ചെയ്ത ചിത്രങ്ങൾ പൊലീസിന് ലഭിച്ചിട്ടില്ല. വീടുകളിലും ആഡംബര ഹോട്ടലുകളിലും െവച്ചായിരുന്നു പീഡനമെന്നും മൊഴിയിലുണ്ട്. മാനസികനില തെറ്റുമെന്ന സ്ഥിതിയായപ്പോഴാണ് ഫാ. ജെയ്സ് കെ.ജോർജിന് മുന്നിൽ കൗണ്‍സലിങ്ങിന് പോയത്. ഇതോടെ പീഡനവിവരം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി കൊച്ചിയിലെ ഹോട്ടലിൽവെച്ച് ഈ വൈദികനും പീഡിപ്പിച്ചു.

ഹോട്ടലിെൻറ ബിൽ നൽകാൻ സുഹൃത്തിെൻറ വീട്ടിൽനിന്ന് ഏഴരപവൻ സ്വര്‍ണം മോഷ്ടിക്കേണ്ട ഗതികേട് വന്നെന്നും യുവതിയുടെ മൊഴിയിലുണ്ട്.  ഹോട്ടൽ ബിൽ ഇ-മെയിലിൽ കണ്ടതോടെയാണ് വൈദികരുടെ ചൂഷണം ഭ‍ര്‍ത്താവ് അറിഞ്ഞത്. തുടർന്ന് ഭർത്താവ് തന്നെ വീട്ടിലേക്ക് മടക്കിയയച്ചതായും യുവതി വെളിപ്പെടുത്തി. ൈക്രംബ്രാഞ്ച് വീട്ടമ്മയുടെ  രഹസ്യമൊഴി ഒൗദ്യോഗികമായി രേഖപ്പെടുത്തും. െഎ.ജി ശ്രീജിത്തിെൻറ നേതൃത്വത്തിൽ എസ്.പി സാബുമാത്യുവിെൻറ നേതൃത്വത്തിലാണ് അന്വേഷണം. 

Tags:    
News Summary - Sex Scandal Case: Orthodox Priest Missing-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.