ന്യൂഡൽഹി: സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഫീസ് വർധനക്കായി ഹരജിക്കാർ ഹൈകോടതിയെ സ മീപിക്കണമെന്ന് സുപ്രീംകോടതി. കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളജ് മാനേജ്മെൻറ് അസോസിയേഷൻ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിെൻറ നിർദേശം. ഇതേത്തുടർന്ന് ഹരജി അസോസിയേഷൻ സ്വമേധയാ പിൻവലിച്ചു.
കേരളത്തിൽ കൽപിത സർവകലാശാലക്ക് കീഴിലുള്ള മെഡിക്കൽ കോളജിൽ 18 ലക്ഷം രൂപ വാർഷിക ഫീസ് വാങ്ങുേമ്പാൾ കേവലം അഞ്ചോ ആറോ ലക്ഷം രൂപ വരെ മാത്രമേ തങ്ങൾക്ക് ഇൗടാക്കാൻ അനുമതി നൽകിയിട്ടുള്ളൂവെന്ന് അസോസിയേഷൻ ബോധിപ്പിച്ചു. അതിനാൽ കഴിഞ്ഞവർഷം അനുവദിച്ച താൽക്കാലിക ഫീസ് പിരിക്കാൻ അനുമതി നൽകണമെന്നും മാനേജ്മെൻറുകൾ ആവശ്യപ്പെട്ടു.
കേരളത്തിലെ സ്വാശ്രയ മെഡിക്കൽ കോളജുകളുമായി ബന്ധപ്പെട്ടതായതിനാൽ വിഷയം ആദ്യം പരിഗണിക്കേണ്ടത് ഹൈകോടതിയാണെന്ന് കേസ് പരിഗണിച്ചപ്പോൾ തന്നെ ജസ്റ്റിസ് ബോബ്ഡെ ചൂണ്ടിക്കാട്ടി. തുടർന്ന് ഹരജി പിൻവലിക്കാൻ ജസ്റ്റിസുമാരായ സുഭാഷ് റെഡ്ഡി, ബി.ആർ ഗവായി എന്നിവർകൂടി അടങ്ങിയ ബെഞ്ച് മാനേജ്മെൻറുകൾക്ക് അനുമതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.