ന്യൂഡൽഹി: ജ്യോതിരാതിദ്യ സിന്ധ്യ ജനങ്ങൾ നൽകിയ വിശ്വാസത്തെയും പ്രത്യയശാസ്ത്രത്ത െയും വഞ്ചിച്ചെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു.
സിന്ധ്യയെ പ്പോലുള്ളവർക്ക് എന്നും അധികാരം വേണം. അത്തരക്കാർ വേഗം പോകുന്നതാണ് നല്ലത്. ഈ അവസരത്തിൽ രാജ്യത്തെ കുളംതോണ്ടുന്ന ബി.ജെ.പിയിൽ ചേർന്നത് സിന്ധ്യയുടെ നിലപാട് വ്യക്തമാക്കുന്നുണ്ടെന്നും ഗെഹ്ലോട്ട് പറഞ്ഞു.
ആശയപരമായ പ്രശ്നമല്ല മറിച്ച് പദവികളിലുള്ള കൊതിയാണ് സിന്ധ്യ പാർട്ടി വിടാൻ കാരണമെന്ന് കോൺഗ്രസ് നേതാവ് അധിർ ചൗധരി പറഞ്ഞു. കോൺഗ്രസിലൂടെയാണ് അദ്ദേഹം നേതാവായത്. അതുകൊണ്ട് സിന്ധ്യ വിട്ടുപോകുന്നതിൽ പാർട്ടിക്ക് ഖേദമുണ്ട്. ബി.ജെ.പി നൽകിയ വാഗ്ദാനങ്ങളിൽപെട്ടാണ് അദ്ദേഹം പാർട്ടി വിട്ടതെന്നും ചൗധരി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.