മലപ്പുറം: സ്കൂള്‍ പഠനസമയമാറ്റം സംബന്ധിച്ച സാഹചര്യവും തുടര്‍നടപടികളും ചര്‍ച്ചചെയ്യാൻ ചൊവ്വാഴ്ച രാവിലെ 11ന് കോഴിക്കോട്ട് സമസ്ത ഏകോപനസമിതി യോഗം ചേരുമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി യോഗം അറിയിച്ചു. പുതുതായി ഏഴു മദ്റസകള്‍ക്കും മദ്റസ മാനേജ്മെന്റ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച പ്രതിഷേധപരിപാടികള്‍ക്കും യോഗം അംഗീകാരം നല്കി. ഇതോടെ സമസ്ത മദ്റസകളുടെ എണ്ണം 11,007 ആയി. പ്രസിഡന്റ് പി.കെ. മൂസക്കുട്ടി ഹസ്റത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര് സ്വാഗതം പറഞ്ഞു. സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
പി.പി. ഉമര്‍ മുസ്ലിയാര് കൊയ്യോട്, മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ. ഉമര്‍ ഫൈസി മുക്കം, എ.വി. അബ്ദുറഹ്മാന് മുസ്ലിയാര്, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, എം.സി. മായിന്‍ ഹാജി, ഡോ. എന്‍.എ.എം. അബ്ദുല്‍ഖാദിര്‍, കെ.എം. അബ്ദുല്ല കൊട്ടപ്പുറം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന് ഫൈസി പുത്തനഴി, എസ്. സഈദ് മുസ്ലിയാര് വിഴിഞ്ഞം, ഇസ്മായില്‍ കുഞ്ഞുഹാജി മാന്നാര്‍, എം. അബ്ദുറഹ്മാന് മുസ്ലിയാര് കൊടക് എന്നിവർ സംസാരിച്ചു. ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.