കാഞ്ഞങ്ങാട്: ഭാഷയുടെയും സംസ്കാരത്തിന്റെയും പലമയുടെ കാസർകോടൻ മണ്ണിൽ സ്കൂൾ കലോത്സവത്തിന ് കൊടിയേറി. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു പതാക ഉയർത്തി.
കലയുടെ പുതുവസന്തം എഴുതിച്ചേർ ക്കുന്ന കൗമാരം ഇനി 28 വേദികളിൽ പുതിയ ചരിത്രമെഴുതും. 12000ത്തോളം പ്രതിഭകളാണ് കലയുടെ പുതിയ കേരള സൃഷ്ടിക്ക് ഭാഷ സംസ്കാര വൈജാത്യത്തിെൻറ ഭൂമികയിൽ ഒത്തുചേരുന്നത്. 239 ഇനങ്ങളിലായാണ് മത്സരം. അപ്പീൽ വഴി ഇതുവരെ 280 ഇനങ്ങൾ എത്തിയിട്ടുണ്ട്. ഒരിനത്തിന് മൂന്ന് വിധികർത്താക്കൾ വീതം 717 വിധികർത്താക്കളാണുള്ളത്.
വിധിനിർണയത്തെ കുറിച്ചുള്ള പരാതികൾ ഒഴിവാക്കാൻ ഇത്തവണ വിജിലൻസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ദേശീയപാതയോരത്ത് ഐങ്ങോത്താണ് പ്രധാന വേദി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.