ന്യൂഡൽഹി: കേരള ഹൈകോടതിയിലെ അഭിഭാഷകൻ പി.വി. കുഞ്ഞികൃഷ്ണനെ കേരള ഹൈകോടതി ജഡ്ജി ആയ ി നിയമിക്കാൻ സുപ്രീംകോടതി കൊളീജിയം വീണ്ടും ശിപാർശ ചെയ്തു. ഒക്ടോബർ ഒമ്പതിന് അയ ച്ച ആദ്യ ശിപാർശ കേന്ദ്രസർക്കാർ പുനഃപരിശോധന ആവശ്യപ്പെട്ട് തിരിച്ചയച്ചിരുന്നു.
< br> അതേസമയം, കുഞ്ഞികൃഷ്ണെനാപ്പം കൊളീജിയം ശിപാർശ ചെയ്ത വി.ജി. അരുൺ, ടി.വി. അനിൽകുമാർ, എൻ. അനിൽകുമാർ എന്നിവരെ ജഡ്ജിമാരാക്കാൻ കേന്ദ്ര സർക്കാർ അംഗീകാരം നൽകുകയും ചെയ്തു. ശിപാർശ പുനഃപരിശോധിക്കേണ്ട സാഹചര്യമില്ലെന്ന് വിലയിരുത്തി കുഞ്ഞികൃഷ്ണനെ ഹൈകോടതി ജഡ്ജി ആയി നിയമിക്കണമെന്ന് വീണ്ടുമയച്ച ശിപാർശ കേന്ദ്ര സർക്കാറിന് അംഗീകരിക്കേണ്ടി വരും.
അഭിഭാഷകരായ എസ്. രമേശ്, ജോർജ് വർഗീസ് എന്നിവരെ ഹൈകോടതി ജഡ്ജിമാരായി ഉയർത്താനുള്ള നിർദേശം തിരിച്ചയക്കാനും വിജു എബ്രഹാമിനെ ഹൈകോടതി ജഡ്ജി ആയി നിയമിക്കാനുള്ള ശിപാർശയിൽ കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ വിശദമായി പരിശോധിക്കാനും കൊളീജിയം തീരുമാനിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, ജസ്റ്റിസുമാരായ എ.കെ. സിക്രി, എസ്.എ. ബോബ്ഡെ എന്നിവരടങ്ങുന്ന കൊളീജിയത്തിേൻറതാണ് തീരുമാനം.
കൊൽക്കത്ത ഹൈകോടതിയിലും മധ്യപ്രദേശ് ഹൈകോടതിയിലും ജഡ്ജിമാരാക്കാൻ അതത് െഹെകോടതികൾ നിർദേശിച്ച മൂന്നുപേരുകൾ കൊളീജിയം തള്ളി. എന്നാൽ, അലഹാബാദ് ഹൈകോടതിയിലെ 10 അഭിഭാഷകരെയും ഒരു കോടതി ഉദ്യോഗസ്ഥെനയും ജഡ്ജിമാരാക്കാൻ കൊളീജിയം ശിപാർശ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.