തിരുവനന്തപുരം: പതിനൊന്നാം ശമ്പള പരിഷ്കരണ കമീഷനെ ഉടൻ നിയമിക്കുമെന്ന് മന്ത് രി ഡോ. തോമസ് െഎസക് നിയമസഭയിൽ അറിയിച്ചു. കമീഷനെ നിയമിച്ച് വേഗത്തിൽ റിപ്പോർട ്ട് സമർപ്പിക്കാൻ നടപടിയെടുക്കുമെന്ന് വി.എസ്. ശിവകുമാറിെൻറ സബ്മിഷന് മന്ത്ര ി മറുപടി നൽകി.
കഴിഞ്ഞ ഇടത് സർക്കാറിെൻറ കാലത്ത് ഒമ്പതാം ശമ്പള പരിഷ്കരണ കമീ ഷനെ നിയമിക്കാൻ വൈകിയെങ്കിലും റിപ്പോർട്ട് എട്ടുമാസത്തിനകം സമർപ്പിച്ചു. മുൻ യു.ഡി.എഫ് സർക്കാർ കമീഷൻ നിയമനം നേരത്തെ നടത്തിയെങ്കിലും റിപ്പോർട്ട് വൈകിയെന്ന് മാത്രമല്ല ശിപാർശകൾ നടപ്പാക്കാനും കാലതാമസമുണ്ടായെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഇക്കൊല്ലത്തെ ആവശ്യകത സംബന്ധിച്ച് സംസ്ഥാനതല കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിച്ചശേഷം സർക്കാർ ഹൈസ്കൂളുകൾ ഹയർ സെക്കൻഡറികളായി ഉയർത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് ടി.എ. അഹമ്മദ് കബീറിനെ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അറിയിച്ചു. തദ്ദേശഭരണ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവരുടെ സഹകരണത്തോടെ നെടുമങ്ങാട് കേന്ദ്രീകരിച്ച് റബർ അധിഷ്ഠിത വ്യവസായകേന്ദ്രം തുടങ്ങുന്നത് ആലോചിക്കുമെന്ന് സി. ദിവാകരെന മന്ത്രി ഇ.പി. ജയരാജൻ അറിയിച്ചു.
അവിടെ സർക്കാർ നേരിട്ട് ഒരു വ്യവസായ സ്ഥാപനം ആരംഭിക്കുന്നത് നിലവിലെ സാഹചര്യത്തിൽ അപ്രായോഗികമാെണന്നാണ് പ്രാഥമിക പഠനത്തിൽ വ്യക്തമായത്. അതിനാൽ സ്ഥാപനം തുടങ്ങുന്നതിന് ആവശ്യമായ സഹകരണം സർക്കാർ നൽകുമെന്നും മന്ത്രി പറഞ്ഞു. ആവശ്യമായ ഫണ്ട് കണ്ടെത്തി പത്തനംതിട്ട കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ പണി പൂർത്തീകരിക്കാൻ നടപടിയെടുക്കുമെന്ന് വീണ ജോർജിനെ മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.