തിരുവനന്തപുരം: പ്രളയദുരിതാശ്വാസത്തിന് ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം ആവശ്യപ്പെട്ടുള്ള സാലറി ചലഞ്ചിൽ താൽപര്യമില്ലാത്തവർക്ക് വിസമ്മതപത്രം നൽകാനുള്ള അവസരം ശനിയാഴ്ചകൂടി മാത്രം. നിലവിൽ 40 ശതമാനം പേർ വിസമ്മതപത്രം സമർപ്പിച്ചെന്ന് പ്രതിപക്ഷ സംഘടനകൾ അവകാശപ്പെടുേമ്പാഴും കണക്കുകൾ ഇനിയും വ്യക്തമല്ല. അതാത് ഒാഫിസിലെ ഡ്രായിങ് ആൻഡ് ഡിസ്ബേഴ്സിങ് ഒാഫിസർക്കാണ് (ഡി.ഡി.ഒ) ജീവനക്കാർ വിസമ്മതപത്രം എഴുതിനൽകേണ്ടത്.
ശമ്പളവിതരണത്തിനുള്ള ഒാൺൈലൻ സംവിധാനമായ സ്പാർക്കിൽ ഡി.ഡി.ഒമാരാണ് ഇക്കാര്യം ചേർക്കുക. അതുകൊണ്ട് തന്നെ ഏകീകരിച്ചുള്ള കണക്കുകൾ ലഭ്യമല്ല. എത്രപേർ വിസമ്മതപത്രം ഒപ്പിെട്ടന്ന കണക്കുകൾ ശേഖരിക്കുകയോ രേഖപ്പെടുത്തിവെക്കുകേയാ ചെയ്യേണ്ടെന്നാണ് സർക്കാർ തീരുമാനം. വകുപ്പ് മേലധികാരികേളാട് ഇത്തരത്തിൽ കണക്കാവശ്യപ്പെടുന്നത് തെറ്റിദ്ധാരണകൾക്കിടയാക്കുമെന്നതിനാലാണിത്. പ്രതികാര നടപടികൾ സംബന്ധിച്ച ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ വിശേഷിച്ചും. അടുത്ത മാസത്തെ ശമ്പള വിതരണഘട്ടത്തിൽ സ്പാർക്കിൽനിന്നേ ഇത് സംബന്ധിച്ച് കണക്കുകൾ ലഭ്യമാകാനിടയുള്ളൂ.
വിസമ്മതത്തിനുള്ള അവസാനദിവസമായ ശനിയാഴ്ച എല്ലാ ഒാഫിസിലും പ്രത്യേകം പ്രചാരണം നടത്താനാണ് പ്രതിപക്ഷ അധ്യാപക, സർവിസ് സംഘടനകളുടെ പൊതുവേദിയായ യുനൈറ്റഡ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഫെഡറേഷെൻറ തീരുമാനം. സാലറി ചലഞ്ചിൽ പെങ്കടുക്കാത്ത ജീവനക്കാർക്ക് കഴിയുന്ന തുക സംഭാവന ചെയ്യുന്നതിന് ഉത്തരവിറക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിക്കുമെന്നും അറിയുന്നു.
നവ കേരള നിർമാണത്തിന് സർക്കാർ ജീവനക്കാർ ഒരുമാസത്തെ ശമ്പളം സംഭാവനയായി നൽകണമെന്ന് ആവശ്യപ്പെടുന്ന സാലറി ചലഞ്ചിെൻറ വ്യവസ്ഥകൾ വ്യക്തമാക്കി സെപ്റ്റംബർ 11നാണ് സർക്കാർ ഉത്തരവിറക്കിയത്. താൽപര്യമുള്ളവർ അക്കാര്യം രേഖാമൂലം അറിയിക്കാനുള്ള സമ്മതപത്രത്തിന് പകരം സന്നദ്ധതയില്ലാത്തവർ വിസമ്മതപത്രം ഒപ്പിട്ട് നൽകണമെന്ന വ്യവസ്ഥയോടെയാണ് ഉത്തരവിറക്കിയത്. ഇത് രാഷ്ട്രീയവിവാദമായി മാറി. വിസമ്മതപത്രം ഒപ്പിടുന്നവരെല്ലാം പ്രതിപക്ഷത്താണെന്ന സ്വഭാവത്തിൽ പ്രചാരണങ്ങൾ വഴിമാറിയയോടെ പരസ്യമായ ഏറ്റുമുട്ടലുകൾക്കും ഒാഫിസുകൾ സാക്ഷിയായി.
ഉത്തരവിനെതിരെ ബി.െജ.പി അനുകൂല സർവിസ് സംഘടനകൾ അഡ്മിനിസ്േട്രറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും വിധി അനുകൂലമായിരുന്നില്ല. മറുഭാഗത്ത് സാലറി ചലഞ്ചിൽ ഏർപ്പെടുന്നവർക്ക് കൂടുതൽ ഗഡുക്കളായി വായ്പ അനുവദിച്ചാണ് ഭരണാനുകൂല സംഘടനകൾക്ക് ആധിപത്യമുള്ള സ്റ്റാഫ് സഹകരണസംഘങ്ങൾ രാഷ്ട്രീയ ആരോപണങ്ങളെ ക്രിയാത്മകമായി പ്രതിരോധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.