കൺവെൻഷൻ സെൻററിലെ ചട്ടലംഘനം നിസ്സാരം: ചീഫ് ടൗൺപ്ലാനർ സർക്കാറിന് റിപ്പോർട്ട് കൈമാറി

കണ്ണൂർ: ആത്മഹത്യചെയ്ത പ്രവാസി വ്യവസായി സാജൻ പാറയിലിെൻറ കൺവെൻഷൻ സെൻററിന് പരിഹരിക്കാൻ കഴിയുന്ന നാല് ചട്ട ലംഘനങ്ങൾ മാത്രമാണുള്ളതെന്ന് ചീഫ് ടൗൺപ്ലാനറുടെ വിജിലൻസ് വിഭാഗം കണ്ടെത്തി. റാമ്പിന് ആവശ്യമായ ചരിവില്ല, ടോയ്ലറ ്റുകൾക്ക് മതിയായ സൗകര്യങ്ങളില്ല, ബാൽക്കണിയിൽ അനുവദനീയമായതിൽ കൂടുതൽ സ്ഥലം ഉപയോഗിച്ചു, പാർക്കിങ് സൗകര്യത്തിനുള്ള സ്ഥലത്ത് നിർമാണം നടത്തി എന്നീ ലംഘനങ്ങളാണ് കണ്ടെത്തിയത്. ചീഫ് ടൗൺപ്ലാനർ ഇന്നലെ സർക്കാറിന് കൈമാറി.

ആന്തൂർ നഗരസഭയിലെ പുതിയ സെക്രട്ടറിയായി ചുമതലയേറ്റ എം. സുരേഷിെൻറ നേതൃത്വത്തിൽ വ്യാഴാഴ്ച കൺവെൻഷൻ സെൻറർ പരിശോധിച്ചിരുന്നു. പഴയ സെക്രട്ടറി കണ്ടെത്തിയ ന്യൂനതകൾ തന്നെ പരിശോധനയിൽ വീണ്ടും കണ്ടെത്തിയിട്ടുണ്ടെന്നും പരിഹരിക്കാൻ ഉടമസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും സെക്രട്ടറി പറഞ്ഞു. ന്യൂനതകൾ പരിഹരിച്ചാൽ ലൈസൻസ് നൽകുമെന്നും സെക്രട്ടറി പറഞ്ഞു. നേരത്തേ ടൗൺ പ്ലാനിങ് ജോ. റീജനൽ ഡയറക്ടർ കെ.പി. വിനയനും സംഘവും നടത്തിയ പരിശോധനകളുടെ റിപ്പോർട്ട് ഇനിയും സർക്കാറിന് സമർപ്പിച്ചിട്ടില്ല.

Tags:    
News Summary - sajan sucide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.