ശബരിമല: ഇടവമാസ പൂജകൾക്കായി ശബരിമല നട 14ന് തുറക്കും. വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി നട തുറക്കും. തുടർന്ന് ശ്രീകോവിലിനുള്ളിൽ വിളക്ക് തെളിക്കും. മറ്റ് പൂജകൾ അന്ന് ഉണ്ടാകില്ല. 15ന് രാവിലെ മുതൽ വിശേഷാൽ പൂജ ആരംഭിക്കും. ചടങ്ങുകൾക്ക് തന്ത്രിയും മേൽശാന്തിയും കാർമികത്വം നൽകും. ഇടവമാസ പൂജകൾ പൂർത്തിയാക്കി േമയ് 19ന് രാത്രി നട അടക്കും.
എണ്ണത്തോണിയിൽനിന്ന് എടുത്ത് പമ്പയിൽ സൂക്ഷിച്ചിരിക്കുന്ന കൊടിമരം േമയ് 22-ന് ശബരിമല സന്നിധാനത്തേക്ക് കൊണ്ടുപോകും. 2000 പേരടങ്ങുന്ന സംഘമാണ് പമ്പയിൽനിന്ന് കൊടിമരം കൈമാറി സന്നിധാനെത്തത്തിക്കുന്നത്. നിലം തൊടാതെയാണ് കൊടിമരം എത്തിക്കുക. നീലിമല, അപ്പാച്ചിമേട് വഴിയാണ് കൊണ്ടുപോവുക. കൊടിമരം പൊതിയാനുള്ള ചെമ്പുപറകളിൽ സ്വർണപ്പാളികൾ ഘടിപ്പിച്ചുവരുകയാണ്. ജൂൺ 25നാണ് ശബരിമലയിൽ പുതിയ കൊടിമരം സ്ഥാപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.