ന്യൂഡല്‍ഹി: വാദംകേള്‍ക്കല്‍ അന്ത്യഘട്ടത്തിെലത്തിയ ശബരിമല സ്ത്രീപ്രവേശന കേസ് നീളാന്‍ വഴിയൊരുക്കി ഭരണഘടനബെഞ്ചിന് വിടുന്നത് സംബന്ധിച്ച് സുപ്രീംകോടതി ഇന്ന് വിധി പറയും. സ്ത്രീപ്രവേശനത്തിന് അനുകൂലമായി കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാര്‍ സത്യവാങ്മൂലം മാറ്റിയത് നിയമപരമായി നിലനില്‍ക്കുമോ എന്ന കാര്യം നിലവിലുള്ള ബെഞ്ച് തീര്‍പ്പാക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
ദേവസ്വം ബോര്‍ഡിന് അനുകൂലമായ നീക്കത്തില്‍ ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ് ഭരണഘടനബെഞ്ചിന് വിടുമെന്ന് സുപ്രീംകോടതി സൂചന നല്‍കിയിരുന്നു. ഇതുവരെ നടത്തിയ വാദം കേള്ക്കലെല്ലാം വൃഥാവിലാകുന്നതിനാല് ഭരണഘടനബെഞ്ചിലേക്ക് മാറ്റുന്നതിനെ സ്ത്രീപ്രവേശനത്തിനായി വാദിക്കുന്നവരൊന്നടങ്കം എതിര്‍ത്തിരുന്നുവെങ്കിലും ഹരജിക്കാരുടെ എതിര്‍പ്പ് അവഗണിച്ചാണ് ഭരണഘടനബെഞ്ചിന് വിടണമെന്ന ദേവസ്വം ബോര്‍ഡിെൻറ വാദം അംഗീകരിക്കുമെന്ന് അന്ന് ജഡ്ജിയായിരിെക്ക ബെഞ്ചിന് നേതൃത്വം നൽകിയ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കിയത്. കേസ് ഭരണഘടനബെഞ്ചിന് വിടണോ വേണ്ടയോ എന്ന കാര്യത്തില്‍ വിധി പറയാനായി മാറ്റിവെക്കുകയാണെന്ന് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. കേസില്‍ പുതുതായി കക്ഷിചേരാന്‍ അപേക്ഷ നല്‍കിയവര്‍ക്കെല്ലാം അനുമതി നല്കിയ ബെഞ്ച് തങ്ങളുടെ വാദങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ എഴുതിസമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഭരണഘടനബെഞ്ച് പരിശോധിക്കേണ്ട വിഷയങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങളും സമര്‍പ്പിക്കണം. അവ പരിശോധിച്ച് ഭരണഘടനബെഞ്ച് പരിശോധിക്കേണ്ട കാര്യങ്ങള്‍ നിലവിലുള്ള മൂന്നംഗ ബെഞ്ച് തയാറാക്കുമെന്നും ബെഞ്ച് തുടര്‍ന്നു. കേസില്‍ നിലപാട് മാറ്റിയ സംസ്ഥാനസര്‍ക്കാർ നടപടി നിയമപരമായി നിലനില്‍ക്കുമോയെന്ന് പരിശോധിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി.
സ്ത്രീപ്രവേശനത്തിന് അനുകൂലമായാണ് 2007ല്‍ ഇടതുസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നത്. എന്നാല്‍, അതിനെതിരായ നിലപാടാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. പുതിയ നിലപാട് വ്യക്തമാക്കി അധിക സത്യവാങ്മൂലവും ഐക്യമുന്നണി സര്‍ക്കാര്‍ സമര്‍പ്പിച്ചു. ഇത്തവണ ഇടതുസര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍വന്നപ്പോള്‍ യു.ഡി.എഫ് സത്യവാങ്മൂലം പിന്‍വലിച്ചു. ഇങ്ങനെ ഒരു വിഷയത്തില്‍ ഒരു സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം മറ്റൊരു സര്‍ക്കാറിന് മാറ്റാന്‍ കഴിയുമോ എന്ന വിഷയത്തിലും ബെഞ്ച് തീര്പ്പുകല്പിക്കും. കേസ് ഭരണഘടനബെഞ്ചിലേക്ക് വിടുന്നതോടെ സ്ത്രീപ്രവേശനത്തിന് അനുകൂലമായി ഇതുവരെ ഇൗ ബെഞ്ച് നടത്തിയ നിരീക്ഷണങ്ങളത്രയും അപ്രസക്തമായി.
ശബരിമലയിൽ പ്രായഭേദെമന്യേ സ്ത്രീപ്രവേശനം ആവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന് 2006ലാണ് കോടതിയെ സീമീപിച്ചത്. സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറിമാരില്‍ ഒരാളായ രാജു രാമചന്ദ്രന് സ്ത്രീപ്രവേശനത്തിന് അനുകൂലമായ നിലപാടെടുത്തപ്പോള്‍ മറ്റൊരാളായ രാമമൂര്‍ത്തി തുടങ്ങിയവരും നിലവിലെ ആചാരങ്ങള്‍ തുടരണമെന്ന നിലപാടാണ് സ്വീകരിച്ചത്. ദേവസ്വം ബോര്‍ഡ് ആദ്യമേ കക്ഷിയായ കേസില്‍ അവരോടൊപ്പം സ്ത്രീപ്രവേശത്തെ എതിര്‍ത്ത് എന്‍.എസ്.എസ്, കേരള ക്ഷേത്ര സംരക്ഷണ സമിതി, അയ്യപ്പസേവാസമാജം, രാജീവ് ചന്ദ്രശേഖര്‍ എം.പി, രാഹുല്‍ ഈശ്വര്‍, ശബരിമല കസ്റ്റംസ് പ്രൊട്ടക്ഷന്‍ ഫോറം, റെഡി ടു വെയ്റ്റ് എന്നിവരും കക്ഷി ചേര്‍ന്നു.
അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷെൻറ ആന്ധ്രപ്രദേശ് ഘടകവും ‘ഹാപ്പി ടു ബ്ലീഡ്’ എന്ന സംഘടനയും സ്ത്രീപ്രവേശനത്തിന് അനുകൂലമായും കക്ഷിചേര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.