ചെങ്ങന്നൂർ: കടപ്ര പരുമല വാലുപറമ്പിൽ വീട്ടിൽ പരേതനായ ചന്ദ്രൻ നായരുടെയും മണിയമ്മയുടെയും മകൻ വി.സി. അനീഷ് (35) ശബരിമല ദർശനത്തിനായി കയറുന്നതിനിടയിൽ നീലിമലയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. മാവേലിക്കര-തിരുവല്ല സംസ്ഥാന പാതയിൽ മാന്നാർ കുട്ടമ്പേരുർ ആലുംമൂട് ജംങ്ഷന് തെക്ക് വൃന്ദാവൻ ബിൽഡിങ്സിൽ ഇൻബോക്സ് ഇന്‍റർനെറ്റ് കഫേ എന്ന സ്ഥാപനം നടത്തിവരുകയായിരുന്നു.
തിങ്കളാഴ്ച രാത്രി ചെന്നനിത്തല പുത്തൻകോട്ടയ്ക്കകത്തെ താമസസ്ഥലത്തു നിന്നും ബ്രൈറ്റ് കോളജ് ഉടമ ശ്രീകുമാർ കണിച്ചേരിയും അദ്ദേഹത്തിന്‍റെ മകനോടൊപ്പം കെട്ടുമുറുക്കി ചെങ്ങന്നൂർ വരെ ഇരുചക്രവാഹനത്തിലാണ് പോയത്. അവിടെ നിന്നും ബസിലാണ് യാത്ര തുടർന്നത്. നീലിമല കയറ്റത്തിനിടയിലാണ് നെഞ്ചുവേദനയനുഭവപ്പെട്ടത്. ഡോളിയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ നവംബർ 25നായിരുന്നു ഒന്നാം വിവാഹ വാർഷികം. രണ്ടു മാസം പ്രായമുള്ള ദേവിക ഏക മകളാണ്. സംസ്ക്കാരം ബുധനാഴ്ച വൈകിട്ട് നാലിന് പരുമല പാലച്ചുവട് ഗവൺമെന്‍റ് എൽ.പി സ്കൂളിന് സമീപമുള്ള വസതിയിൽ. ഭാര്യ: മാന്നാർ കൂട്ടമ്പേരൂർ മുട്ടേൽ കാട്ടിത്തറയിൽ കുടുംബാംഗം പിങ്കി (ബിൻസി ), സതീഷ്, അമ്പിളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.