തിരുവനന്തപുരം: ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നട തുറന്നപ്പോൾ ദർശനത്തിനായി എത്തിയവരിൽ ഭൂരിപക്ഷവും അക്രമം ലക്ഷ്യമിട്ടവരാണെന്ന് രഹസ്യാന്വേഷണ വിഭാഗം. സാധാരണ ചിത്തിര ആട്ട വിശേഷത്തിന് ആയിരത്തിൽ താഴെ മാത്രം ഭക്തർ എത്തുന്ന സ്ഥാനത്ത് ഇക്കുറി എണ്ണായിരത്തോളം പേർ എത്തിയെന്നും ബഹുഭൂരിപക്ഷവും ബി.ജെ.പി-സംഘ്പരിവാർ പ്രവർത്തകരായിരുെന്നന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. അഞ്ഞൂറിൽ താഴെ മാത്രമാണ് നെയ്യഭിഷേകം ഉൾപ്പെടെ ക്ഷേത്രാചാരങ്ങളിൽ ഏർപ്പെട്ടത്. യുവതികൾ എത്തിയാൽ പ്രശ്നം സൃഷ്ടിക്കുകയായിരുന്നു ബാക്കിയുള്ളവരുടെ ലക്ഷ്യം.
പൊലീസിനെ പരമാവധി പ്രകോപിപ്പിച്ച് പ്രശ്നം സൃഷ്ടിക്കാനായിരുന്നു നീക്കം. കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലെ സംഘ്പരിവാർ പ്രവർത്തകരാണ് സന്നിധാനത്ത് കേന്ദ്രീകരിച്ചത്. പലരും ക്രിമിനൽ കേസുകളിൽ പ്രതികളുമായിരുന്നു. നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ കൊല്ലം, ആലപ്പുഴ, തൃശൂർ എന്നിവിടങ്ങളിലെ പ്രവർത്തകരായിരുന്നു. തുലാമാസ പൂജക്കായി നട തുറന്നപ്പോൾ നടന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാലായിരത്തോളം പേരിൽ ഇരുന്നൂറോളം പേർ ഇക്കുറിയും എത്തിയെന്നും റിപ്പോർട്ടിലുണ്ട്.
ആർ.എസ്.എസ് നേതാവിെൻറ നേതൃത്വത്തിൽ ശബരിമലയിൽ ആചാരലംഘനം നടത്തി, ഇരുമുടിക്കെട്ടില്ലാതെ ഇയാൾ പതിനെട്ടാംപടി ചവിട്ടി, നടയ്ക്കെതിരായി തിരിഞ്ഞുനിന്നു, പതിനെട്ടാംപടിയിൽ സംഘ്പരിവാർ പ്രവർത്തകർ മാർഗതടസ്സം സൃഷ്ടിച്ചു തുടങ്ങിയ കാര്യങ്ങളും റിപ്പോർട്ടിലുണ്ട്.
മുമ്പ് കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങൾ ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ ശരിെവക്കുന്ന നടപടിയാണ് ശബരിമലയിലുണ്ടായത്. മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയിൽ കൂടുതൽ സംഘർഷാവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമം സംഘ്പരിവാറിൽനിന്നുണ്ടാകുമെന്ന മുന്നറിയിപ്പും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട് ഇൗമാസം 12ന് ചേരുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചർച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.