ശബരിമല: ഫേസ്ബുക്കിൽ പോസ്റ്റിട്ട വിദ്യാർഥിനിയെ യുവാവ് മർദിച്ചു

വൈക്കം: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട വിദ്യാർഥിനിക്ക് അയൽവാസി യുവാവിെൻറ മർദനം. ൈവക്കം കുലേശഖരമംഗലം കോട്ടപ്പള്ളി ചന്ദ്രെൻറ മകൾ അപർണക്കാണ് (20) മർദനമേറ്റത്.

സംഭവത്തിൽ കൂട്ടുമ്മേൽ അരിയാകണ്ണി വിപിനെതിരെ (25) കേസെടുത്തു. ഈ മാസം 21നാണ് വിദ്യാർഥിനി ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ഇതുസംബന്ധിച്ച് നേരത്തേ ഇരുവരും തമ്മിൽ വാക്കുതർക്കം നടന്നിരുന്നു.

തിങ്കളാഴ്ച വൈക്കം ക്ഷേത്രത്തിൽ ഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹത്തിൽ പങ്കെടുത്തശേഷം കിഴക്കേനട വഴി പുറത്തേക്ക് ഇറങ്ങുമ്പോഴാണ് സംഭവം. വിപിെൻറ മാതാവിനോട് കാര്യംപറയാൻ ചെന്നപ്പോൾ അവർ അനാവശ്യ വാക്കുകൾ പറയുകയും ഫോൺ പിടിച്ചുവാങ്ങി വലിച്ചെറിയുകയും തുടർന്ന് വിപിൻ മുഖത്ത് അടിക്കുകയുമായിരുന്നുവെന്നാണ് പരാതി.

കാതിലെ കമ്മൽ പൊട്ടുകയും ചെയ്തു. എറണാകുളം ഇടപ്പള്ളി സ്റ്റാസ് കോളജിലെ മൂന്നാംവർഷ സൈബർ ഫോറൻസിക് വിദ്യാർഥിനിയാണ് അപർണ. ബി.ജെ.പി പ്രവർത്തകനാണ് വിപിൻ. സംഭവത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐയും എൽ.ഡി.എഫും നഗരത്തിൽ പ്രകടനം നടത്തി.

Tags:    
News Summary - sabarimala clash- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.