ചിറ്റാർ: കാലവർഷം ദുർബലമായി തുടരുേമ്പാൾ കക്കി-ആനത്തോട് ജലസംഭരണിയിലെ ജലനിര പ്പ് ഏറ്റവും താഴ്ന്ന നിലയിലേക്ക്. സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ജലവൈദ്യുതി പദ്ധതിയാ യ ശബരിഗിരിയുടെ ജലസംഭരണികളിൽ ഓരോ ദിവസം കഴിയുംതോറും വെള്ളം കുറയുകയാണ്. ജലനിരപ ്പ് കുറയുന്ന സാഹചര്യത്തിൽ ഉൽപാദനം നിർത്തിവെക്കേണ്ട അവസ്ഥയാണ്. വെള്ളം വറ്റിത്തുടങ്ങിയതിനാൽ ചളി അടിഞ്ഞുകിടക്കുകയാണ്.
ഞായറാഴ്ച കക്കി-പമ്പ അണക്കെട്ടിൽ ഏഴ് ശതമാനം ജലനിരപ്പാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞവർഷം ഇതേ സമയത്ത് ജലനിരപ്പ് 46.10 ശതമാനമായിരുന്നു. പദ്ധതി പ്രദേശത്തെ പ്രധാന സംഭരണിയായ 981.45 മീറ്റർ ശേഷിയുള്ള കക്കി-ആനത്തോട് അണക്കെട്ടിൽ 931.487 മീറ്ററും 986.66 മീറ്റർ ശേഷിയുള്ള കൊച്ചുപമ്പ അണക്കെട്ടിൽ 964.10 മീറ്ററും ജലനിരപ്പാണ് ഉള്ളത്. വൃഷ്ടിപ്രദേശങ്ങളിൽ കാര്യമായ മഴ ലഭിക്കുന്നില്ല. ഞായറാഴ്ച കൊച്ചുപമ്പയിൽ 13ഉം കക്കിയിൽ 17ഉം മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.
സംഭരണിയിൽ 59.4 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളം മാത്രമേ നിലവിലുള്ളൂ. സംഭരണിയിൽ ശേഷിക്കുന്ന വെള്ളം ഉപയോഗിച്ചു ദിവസേന ശരാശരി രണ്ടര ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ഉൽപാദിപ്പിക്കുന്നത്.
മൂഴിയാർ പവർ ഹൗസിൽ ആറ് ജനറേറ്ററുകളിൽ പീക്ക് ലോഡു സമയത്ത് അഞ്ച് ജനറേറ്റുകളാണ് പ്രവർത്തിക്കുന്നത്. അഞ്ചാം നമ്പർ ജനറേറ്റർ വാർഷിക അറ്റകുറ്റപ്പണിക്കായി മാറ്റിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.