കൊച്ചി: കോവിഡ് പ്രതിരോധ ഭാഗമായി വീടുകളിൽ ചടഞ്ഞിരുന്ന് എങ്ങനെ ദിവസങ്ങൾ തള്ളിനീക്കും എന്ന ആശങ്കയിലാണോ? വിഷമിക്കേണ്ട, വായനയും സിനിമയുമായി ഈ ലോക്ക് ഡൗൺ കാലത്തെ സുന്ദരമാക്കാം. കൈയിലൊരു സ്മാർട്ട് ഫോണും ഡാറ്റ പാക്കും ഉണ്ടെങ്കിൽ സിനിമയും പുസ്തകവും കൈയിലെത്തും. പിന്നെക്കാണാൻ മാറ്റിവെച്ച സിനിമകൾ കണ്ടുതീർക്കാനും വായിക്കാൻ പറ്റിയില്ലല്ലോ എന്നോർത്തു വിഷമിച്ച പുസ്തകങ്ങൾ വായിക്കാനുമുള്ള സമയമായി ഈ വീട്ടകക്കാലത്തെ ഫലപ്രദമായി ഉപയോഗിക്കാം.
എഴുത്തുകാരാണെങ്കിൽ സമയമെടുത്ത് എഴുതാനുമുള്ള അവസരമുണ്ട്. പല പുസ്തക പ്രസിദ്ധീകരണശാലകളും ലോക്ക് ഡൗൺ കാലത്തെ വായനയുടെകൂടി കാലമാക്കുന്നതിനായി ഇ-ബുക്കുകൾക്ക് ഡിസ്കൗണ്ടും ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ചില പുസ്തകങ്ങളുടെ പി.ഡി.എഫ് കോപ്പി സൗജന്യമായി ഡൗൺലോഡ് ചെയ്യാനുമാകും. ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ വീട്ടിലിരിക്കുമ്പോൾ കാണാവുന്ന നല്ല സിനിമകൾ നിർദേശിച്ച് വാട്ട്സ്ആപ്പിലെയും ടെലിഗ്രാമിലെയും ഫേസ്ബുക്കിലെയുമെല്ലാം സിനിമ പ്രേമികളുടെ കൂട്ടായ്മകൾ രംഗത്തെത്തിയിരുന്നു.
അന്താരാഷ്്ട്ര, ദേശീയ, തെന്നിന്ത്യൻ ചിത്രങ്ങളെല്ലാം ഇത്തരം പട്ടികയിലുണ്ട്. അതിജീവനപോരാട്ടത്തിെൻറ ഭാഗമായാണ് വീട്ടിലിരിക്കുന്നതെന്നതുകൊണ്ട് അതിജീവനകഥ പറയുന്ന ചിത്രങ്ങളാണ് പ്രേക്ഷകർ കൂടുതലായി കാണുന്നത്. ജീവിതത്തോടുള്ള പ്രതീക്ഷയും ശുഭാപ്തി വിശ്വാസവും വർധിക്കുമെന്നതാണ് ഇത്തരം സിനിമകൾ കോവിഡ് കാലത്ത് ജനപ്രിയമാകുന്നത്. സ്റ്റീവന്‍ സോഡര്‍ബെര്‍ഗ് സംവിധാനം ചെയ്ത കോവിഡിനു സമാനമായ ഒരു വൈറസിെൻറ കഥ പറയുന്ന കണ്ടാജിയൻ (contagion) എന്ന ചിത്രം സിനിമകളിലെ ട്രെൻഡിങ്ങാണ്. ലിങ്കുകൾ കൈമാറിയും സിനിമകളെക്കുറിച്ച് ചർച്ച ചെയ്തുമാണ് സിനിമപ്രേമികൾ പരസ്പരം കോവിഡ് കാലത്ത് കൈത്താങ്ങാവുന്നത്. വാട്ട്സ്ആപ്പിെല വായനഗ്രൂപ്പുകളിലൂടെ പി.ഡി.എഫുകളും പുസ്തകത്തിെൻറ ശബ്ദരൂപങ്ങളും പരസ്പരം സമ്മാനിക്കുന്നുണ്ട്. 100 പുസ്തകങ്ങൾ വായിക്കാം, 100 സിനിമകൾ കാണാം എന്നുൾെപ്പടെ ചാലഞ്ചുകളുമായാണ് ഗ്രൂപ്പുകൾ ഇക്കാര്യത്തിൽ സജീവമാകുന്നത്. മണിക്കൂറുകൾ വീട്ടിലടച്ചിരിക്കുമ്പോഴുണ്ടാകുന്ന മാനസിക പിരിമുറുക്കവും മടുപ്പും മാറ്റാൻ വലിയൊരളവിൽതന്നെ സിനിമകളും പുസ്തകങ്ങളും സഹായിക്കുമെന്ന് മാനസിക ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.