റേഷൻ കൊള്ള: കള്ളൻ കപ്പലിൽ തന്നെ

തൃശൂർ: ഇ-പോസിലെ റേഷൻകൊള്ളക്കു പിന്നിൽ പ്രതി പൊതു വിതരണ വകുപ്പു തന്നെ. കൃത്യമായ സാേങ്കതിക മുെന്നാരുക്കമില്ലാതെ ഇ-പോസ് യന്ത്രം പ്രവർത്തിപ്പിച്ച് റേഷൻമാഫിയക്ക് കൊള്ളക്ക് അവസരം നൽകുകയായിരുന്നു വകുപ്പ്. തിരുവനന്തപുരം ടെക്നോപാർക്കിലെ രണ്ടു സർവറുകളാണ് നിലവിൽ ഇ-പോസിനും ഇതര റേഷൻ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നത്. ഇവക്ക് 10,000 റേഷൻകടകളെ ഉൾക്കൊള്ളാനുള്ള വ്യാപ്തിയുണ്ട്. കേരളത്തിൽ 14,419 റേഷൻകടകളാണുള്ളത്. മാസ, വാര അവസാനങ്ങളിലും വൈകുന്നേരങ്ങളിലും കൂടുതൽ പേർ റേഷൻവാങ്ങാൻ എത്തുന്നതോടെ സർവർ പണിമുടക്കുകയാണ് പതിവ്. ഭക്ഷ്യസുരക്ഷ പദ്ധതിയിൽ റേഷൻ അവകാശമായതിനാൽ വരുന്നവർക്കെല്ലാം നൽകേണ്ടതുണ്ട്. 

പണിമുടക്കുന്ന സാഹചര്യത്തിൽ ഒ.ടി.പി ഉപയോഗിച്ച് മാന്വൽ രീതിയിൽ റേഷൻ നൽകുന്നതിന് വകുപ്പ് തന്നെയാണ് അനുമതി നൽകിയത്. എന്നാലിത് വരാത്ത കാർഡുകളിലും വാങ്ങാത്ത കാർഡുകളിലും പയറ്റി മാഫിയ തടിച്ചുവീർക്കുകയാണ്. ഉന്നത ഉേദ്യാഗസ്ഥരുടെ ഒത്താശയുമുണ്ട്. 

ജൂലൈയിൽ വകുപ്പ് പുതിയ സർവർ വാങ്ങി. മുഴുവൻ വിവരങ്ങളും ശേഖരിച്ച് ട്രയൽ റൺ നടത്തിയിരുന്നു. അഞ്ചര കോടി ചെലവിട്ടാണ് അതിനൂതന സർവർ വാങ്ങിയത്. ഒാണ കാലയളവിൽ ഇൗ സർവർ ഉപയോഗിക്കാെത പിന്നാക്കം പോകുകയാണ് വകുപ്പ്. സാേങ്കതികമായ പ്രശ്നങ്ങൾ ഒാണത്തിന് പ്രയാസം സൃഷ്ടിക്കുമെന്ന നിലപാടാണ് പുതിയ സർവർ ഉപയോഗം വൈകിപ്പിക്കാനുള്ള ന്യായം. നിലവിൽ സാേങ്കതികപ്രശ്നങ്ങളാൽ ഏറെ സങ്കീർണതകൾ നിലനിൽക്കുന്നത് കാണാതെയാണ് ഇൗ വാദം. എന്നാൽ പുതിയ സർവറിൽ കാര്യങ്ങൾ വരുന്നതോടെ അഴിമതി പൂർണമായും ഇല്ലാതാക്കാനാവുെമന്ന നിലപാടാണ് ഉന്നത ഉദ്യോഗസ്ഥർക്കുള്ളത്. 

സർവറുമായി കൃത്യമായ ബന്ധം നിലനിർത്തുന്നതിനാവശ്യമായ ഇൻറർനെറ്റ് സേവനവും പാളി. നഗരങ്ങളിൽ ഒഴികെ തീര, വന, ഹൈറേഞ്ച് മേഖലകളിലും ഗ്രാമങ്ങളിലും ഇൻറർനെറ്റ് സേവനം കൃത്യമായി ലഭിക്കുന്നില്ല. മാത്രമല്ല സേവനകാര്യത്തിൽ ഏറെ പഴികേട്ട ബി.എസ്.എൻ.എല്ലിെൻറ പ്രൈമറി സിമ്മാണ് ഉപയോഗിക്കുന്നത്. നൽകുന്ന സെക്കൻഡറി സിമ്മിെൻറ കാര്യത്തിലും കൃത്യമായ പഠനം നടന്നിട്ടില്ല. 

Tags:    
News Summary - Ration Looting - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.