തൃശൂർ: റേഷൻകടകളിലും ഗോഡൗണുകളിലും പേരിനുപോലുമില്ലാത്ത പ്രതിമാസ ഗുണമേന്മ പരിശോധന കർശനമാക്കാൻ പൊതുവിതരണ വകുപ്പ്. സംസ്ഥാനത്താകെ മോശം റേഷൻവസ്തുക്കൾ വിതരണം ചെയ്യുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിക്കും പൊതുവിതരണ വകുപ്പ് മന്ത്രിക്കും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മുഴുവൻ താലൂക്ക് സപ്ലൈ ഓഫിസ് പരിധിയിലും ഈ മാസത്തെ പരിശോധന പൂർത്തിയാക്കി താലൂക്ക് സപ്ലൈ ഓഫിസർ റിപ്പോർട്ട് നൽകി. പരിശോധന തുടരാനാണ് നിർദേശം.
റേഷൻ വസ്തുക്കളുെട ഗുണമേന്മ ഉറപ്പുവരുത്താൻ താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തിൽ പരിശോധന കേരള റേഷനിങ് ഓർഡർ (കെ.ആർ.ഒ) അനുസരിച്ച് കർശനമായി നടത്തേണ്ടതുണ്ട്. താലൂക്കിലെ 30 ശതമാനം ഗോഡൗണുകളിൽ പരിശോധന നടത്തണമെന്നാണ് നിയമം. എന്നാൽ, സ്റ്റാറ്റ്യൂട്ടറി സംവിധാനത്തിന് ശേഷം ഭക്ഷ്യഭദ്രത നിയമം നടപ്പാക്കിയതിന് പിന്നാലെ പരിശോധന പ്രതിമാസം നടക്കാത്ത സാഹചര്യമാണുള്ളത്.
കൃത്യമായി മാസപ്പടി കിട്ടിയിരുന്ന സാഹചര്യം നിലവിൽ ഇല്ലാത്തതാണ് കട പരിശോധനയിൽനിന്ന് ഉദ്യോഗസ്ഥർ പിന്നാക്കം പോകാൻ കാരണം. മാത്രമല്ല, ഇ-പോസിലൂടെ ഓൺലൈനായി റേഷൻകട ഉടമകൾക്ക് സ്റ്റോക് അടക്കം നൽകാനാവുന്നതിനാൽ താലൂക്ക് സപ്ലൈ ഓഫിസുകളിലേക്ക് കടയുടമകൾ അനാവശ്യമായി പോകേണ്ടതില്ലെന്ന് സർക്കുലറും നിലവിലുണ്ട്. മാസപ്പടി കുറഞ്ഞേതാടെ റേഷനിങ് ഇൻസ്പെക്ടർമാർ റേഷൻകടകളിൽ പോക്കുതെന്ന നിർത്തി.
നേരേത്ത സ്വകാര്യ വ്യക്തികളാണ് ഗോഡൗണുകൾ നടത്തിയിരുന്നെതങ്കിൽ നിലവിൽ സിവിൽ സപ്ലൈസ് കോർപറേഷനാണ്. താലൂക്ക് സപ്ലൈ ഓഫിസറുടെ തസ്തികക്ക് സമാനമായ അസി. മാനേജർക്കാണ് ഗോഡൗണുകളുെട ചുമതല.
അതുകൊണ്ടുതന്നെ സമാന തസ്തികയിലുള്ളവർക്ക് ചുമതലയുള്ള ഗോഡൗണുകളിലെ പരിശോധനക്ക് താലൂക്ക് സപ്ലൈ ഓഫിസർമാർ മടിക്കുന്നു. എന്നിട്ടും റേഷൻ ഗുണമേന്മയുടെ കാര്യത്തിൽ പരാതി ഏറിയ സാഹചര്യത്തിലാണ് വകുപ്പ് വടിയെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.