പതിനേഴുകാരിയെ പീഡിപ്പിച്ച യുവാവ് റിമാന്‍ഡില്‍

മാനന്തവാടി: 17കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത കെ.സി.വൈ.എം മാനന്തവാടി രൂപത മുന്‍ കോഓഡിനേറ്ററും സണ്‍ഡേ സ്കൂള്‍ അധ്യാപകനുമായിരുന്ന പനമരം ചെറുകൂട്ടര്‍ മതിശേ്ശരി തൈപറമ്പില്‍ സിജോ ജോര്‍ജിനെ (23) കോടതി റിമാന്‍ഡ് ചെയ്തു. വ്യാഴാഴ്ച വൈകീട്ടോടെ കല്‍പറ്റ സെഷന്‍സ് കോടതിയിലാണ് ഹാജരാക്കിയത്. സംഭവത്തില്‍ ബുധനാഴ്ചയാണ് സിജോയെ പനമരം പൊലീസ് അറസ്റ്റ് ചെയ്തത്.

പീഡനത്തിനിരയായ 17കാരി കഴിഞ്ഞ ഡിസംബര്‍ 28ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് പ്രസവിച്ചത്. കുട്ടിയെ കോഴിക്കോട്ടെതന്നെ പള്ളിവക അനാഥാലയത്തില്‍ താമസിപ്പിച്ചിരിക്കയാണ്. കേസ് അനേ്വഷിക്കുന്ന കല്‍പറ്റ ഡിവൈ.എസ്.പി കെ. മുഹമ്മദ് ഷാഫിയും സംഘവും കോഴിക്കോട്ടെ ആശുപത്രിയിലും അനാഥാലയത്തിലും എത്തി  രേഖകള്‍ പരിശോധിച്ചു. കുട്ടിയുടെയും മാതാവിന്‍െറയും രക്തസാമ്പിളുകള്‍ ശേഖരിക്കാനും ഡി.എന്‍.എ ടെസ്റ്റ് നടത്താനുമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഡിവൈ.എസ്.പി പറഞ്ഞു.

പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ തിങ്കളാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും.
സംഭവം മൂടിവെക്കാന്‍ ശ്രമിച്ചതില്‍ മുന്‍ ശിശുക്ഷേമ സമിതി ചെയര്‍മാന്‍ ഫാ. തോമസ് ജോസഫ് തേരകത്തിനും സിസ്റ്റര്‍ ബെറ്റിക്കും പങ്കുണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. അതേസമയം, വൈദ്യപരിശോധനക്കായി സിജോയെ കല്‍പറ്റ ജനറല്‍ ആശുപത്രിയിലത്തെിച്ചപ്പോള്‍ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ പ്രതിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി.

Tags:    
News Summary - rape case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.