ബാലികയെ പീഡിപ്പിച്ചയാൾക്ക് 30 വർഷം കഠിനതടവ്

ആലപ്പുഴ: ബാലികയെ പീഡിപ്പിച്ച പ്രതിക്ക് 30 വർഷം കഠിനതടവ്. കായംകുളം കാരൂർ തെക്കതിൽ ഉണ്ണികൃഷ്ണനെയാണ് (46) ആലപ്പുഴ അഡീഷനൽ സെഷൻസ് കോടതി (സ്പെഷൽ കോടതി) ജഡ്ജി പി.എസ്. ശശികുമാർ ശിക്ഷിച്ചത്.

പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം 10 വർഷം വീതം 30 വർഷം കഠിനതടവും 25,000 രൂപ വീതം 75,000 രൂപ പിഴയും നൽകണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പിഴ അടക്കുന്നിെല്ലങ്കിൽ രണ്ടുവർഷംകൂടി കഠിനതടവ് അനുഭവിക്കണം. പിഴത്തുക പീഡനത്തിനിരയായ പെൺകുട്ടിക്ക് നൽകണം.

ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ 16 സാക്ഷികളെ വിസ്തരിച്ചു. പ്രതിക്കൊപ്പം താമസിച്ചിരുന്ന സ്ത്രീയുടെ 11 വയസ്സുള്ള മകളെയാണ് പീഡനത്തിനിരയാക്കിയത്. 2016ൽ കുറത്തികാട് പൊലീസാണ് കേസെടുത്തത്. രണ്ടാംപ്രതിയായ സ്ത്രീയെ കോടതി വെറുതെവിട്ടിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ എസ്. സീമ ഹാജരായി.

Tags:    
News Summary - rape case verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.