മുംബൈ: പീഡന കേസിൽ ബിനോയ് കോടിയേരി ഡി.എൻ.എ പരിശോധനക്ക് വിധേയനായി. ചൊവ്വാഴ്ച ദക്ഷിണ മുംബൈയിലെ ജെ.ജെ മെഡിക ്കൽ കോളജിൽ എത്തിയ ബിനോയിയിൽനിന്ന് രക്തം ശേഖരിച്ചു. പൊലീസിെൻറ നിർദേശപ്രകാരം ഉച്ചയോടെയാണ് ബിനോയ് എ ത്തിയത്. ശേഖരിച്ച രക്തം നഗരത്തിലെ കലീനയിലുള്ള ഫോറൻസിക് ലാബിലേക്ക് അയച്ചു.
ചൊവ്വാഴ്ചതന്നെ ഡി.എൻ.എ പരിശോധനക്ക് വിധേയനാകണമെന്ന് കഴിഞ്ഞ ദിവസം ബോംെബ ഹൈേകാടതി ഉത്തരവിട്ടിരുന്നു. കേസ് റദ്ദാക്കാൻ ആവശ്യപ്പെട്ട് ബിേനായ് നൽകിയ ഹരജിയിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതി ഉത്തരവ്. നാലുതവണ രേഖാമൂലം ആവശ്യപ്പെട്ടിട്ടും ഡി.എൻ.എ പരിശോധനക്ക് വിധേയമാകാതെ ഒഴിഞ്ഞുമാറിയത് പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിക്കുകയായിരുന്നു. പരിശോധനക്ക് വിധേയമാകുന്നതിൽ എതിർപ്പില്ലെന്ന് ബിനോയിയുടെ അഭിഭാഷകരും അറിയിച്ചിരുന്നു. കോടതി നിർദേശിച്ചത് പ്രകാരം രണ്ടാഴ്ചക്കകം സീൽ ചെയ്ത പരിശോധന റിപ്പോർട്ട് ഹൈകോടതിയിൽ സമർപ്പിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. അടുത്ത 26നാണ് ഹൈകോടതി തുടർവാദം കേൾക്കുക.
ഡി.എൻ.എ പരിശോധന റിപ്പോർട്ട് വരുന്നതോടെ സത്യം തെളിയുമെന്ന് രക്തം നൽകിയ ശേഷം ബിനോയ് മാധ്യമങ്ങളോട് പറഞ്ഞു. കേസ് തള്ളണമെന്ന ഹരജിയിൽ അനുകൂല വിധി ഉണ്ടാകുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു. ഇതിനിടയിൽ തെൻറ മുൻകൂർ ജാമ്യ വ്യവസ്ഥകളിൽ ചിലത് ഒഴിവാക്കാൻ ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കാൻ ബിനോയ് നിയമോപദേശം തേടി. വിദേശത്ത് പോകാൻ കോടതിയുടെ അനുമതി വേണമെന്ന ജാമ്യ വ്യവസ്ഥക്കെതിരെയാണ് നീക്കം. നേരത്തേ ദീൻദോഷി സെഷൻസ് കോടതിയാണ് ബിേനായിക്ക് മുൻകൂർ ജാമ്യം നകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.