ചിട്ടി തട്ടിപ്പ്: രാജ് കുമാറിനെ നാട്ടുകാർ മർദിച്ചിട്ടില്ലെന്ന് മൂന്നാം പ്രതി മഞ്ജു

പീരുമേട്: ചിട്ടി തട്ടിപ്പ് കേസിൽ പൊലീസ് കസ്റ്റഡിയിൽ തനിക്ക് മർദനമേറ്റതായി മൂന്നാം പ്രതിയും ഹരിത ഫിനാൻസിയേഴ്സ് മാനേജരുമായ മഞ്ജു. വനിതാ പൊലീസുകാരാണ് മർദിച്ചതെന്നും മഞ്ജു മാധ്യമങ്ങളോട് വെളിപ്പെടുത്തി. അതേസമയം, കേസിലെ മുഖ്യ പ്രതി രാജ് കുമാറിനെ നാട്ടുകാർ മർദിച്ചിട്ടില്ലെന്നും മഞ്ജു പറഞ്ഞു.

പണമിടപാടുമായി തനിക്ക് ബന്ധമില്ല. രാജ് കുമാറാണ് ഇടപാടുകൾ മുഴുവൻ നടത്തിയിരുന്നത്. 4 കോടി 63 ലക്ഷം രൂപ ബാങ്ക് നിക്ഷേപം ഉണ്ടെന്നാണ് രാജ് കുമാർ പറഞ്ഞത്. സ്ഥാപന ഉടമയെന്ന് രാജ് കുമാർ പറഞ്ഞ നാസറിനെ അറിയില്ല. ചിട്ടി തട്ടിപ്പിൽ രാഷ്ട്രീയക്കാർക്ക് പങ്കില്ലെന്നും മഞ്ജു വ്യക്തമാക്കി.

കുമളിയിൽവെച്ച് പണം കൈമാറിയത് നാസറിനാണ്. ദിവസം 25,000 മുതൽ 30,000 രൂപ വരെയാണ് ഇയാൾ കൊണ്ടു പോയത്. ഒരു ദിവസം 95,000 രൂപയും കൊണ്ടു പോയി. 20 ലക്ഷത്തോളം രൂപ മാത്രമാണ് പിരിച്ചെടുത്തത്. ആളുകളുടെ പണം സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്നില്ലെന്നും മഞ്ജു പറഞ്ഞു.

Tags:    
News Summary - Rajkumar custody death -Accuse Manju -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.