ന്യൂഡൽഹി: ഒാഖി ചുഴലിക്കാറ്റ് നാശം വിതച്ച വിഴിഞ്ഞം, പൂന്തുറ തീരദേശ മേഖലകളിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി സന്ദർശനം നടത്തും. ഡിസംബർ 14ന് കേരളത്തിലെത്തുന്ന രാഹുൽ പ്രദേശത്തെ ദുരിതബാധിതരെ സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'പടയൊരുക്കം' പ്രചാരണ ജാഥയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് രാഹുൽ കേരളത്തിലെത്തുന്നത്. പൂന്തറയിലെയും വിഴിഞ്ഞത്തെയും മത്സ്യത്തൊഴിലാളികളെ സന്ദര്‍ശിച്ച ശേഷമാകും 'പടയൊരുക്കം' സമാപന സമ്മേളനത്തില്‍ രാഹുല്‍ പങ്കെടുക്കുക.
നേരത്തെ, ഡിസംബര്‍ ഒന്നിനായിരുന്നു പടയൊരുക്കത്തിെൻറ സമാപന സമ്മേളനം നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ, ഒാഖി ചുഴലിക്കാറ്റിനെ തുടർന്ന് ശംഖുമുഖം കടപ്പുറത്തെ വേദിയും തിരയെടുക്കുകയായിരുന്നു. തുടർന്നാണ് പരിപാടി ഡിസംബർ 14ലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.