തിരുവനന്തപുരം: കേരളത്തിലെയും തമിഴ്നാട്ടിലെയും തെരെഞ്ഞടുപ്പ് പ്രചാരണം ഉദ്ഘാട നം ചെയ്യാൻ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബുധനാഴ്ച എത്തും. തമിഴ്നാട്ടിൽ നിന് നായിരിക്കും തിരുവനന്തപുരത്ത് എത്തുക. പ്രത്യേക വിമാനത്തില്‍ കൊച്ചിയിലെത്തുന്ന അദ് ദേഹം രാത്രി തൃശൂര്‍ രാമനിലയത്തില്‍ താമസിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് അറിയിച്ചു. 14ന് വൈകീട്ട് നാലിന് കോഴിക്കോട് കടപ്പുറത്ത് ജനമഹാറാലിയുടെ ഉദ്ഘാടനത്തോടെ കേരളത്തിൽ കോണ്‍ഗ്രസിെൻറ പ്രചാരണത്തിന് തുടക്കംകുറിക്കും.
മലബാറിലെ ലക്ഷം പ്രവർത്തകർ സംബന്ധിക്കും. 14ന് രാവിലെ 10ന് തൃപ്രയാറില്‍ ഫിഷര്‍മാന്‍ പാര്‍ലമെൻറില്‍ പങ്കെടുത്തശേഷം 12.15ന് കണ്ണൂരിലേക്ക് പോകും. കണ്ണൂര്‍ വിമാനത്താവളത്തില്‍ കൊല്ലപ്പെട്ട ഷുെെഹബിെൻറ കുടുംബാംഗങ്ങളെ കാണും. ഉച്ചക്ക് ഒന്നിന് കാസര്‍കോട് പെരിയയിലേക്ക് പുറപ്പെടും. ൈവകീട്ട് 3.25ന് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും. തുടര്‍ന്ന് കോഴിക്കോെട്ടത്തി ജനമഹാറാലിയില്‍ പങ്കെടുത്ത് െവെകീട്ട് ഡല്‍ഹിക്ക് മടങ്ങും.
സുരക്ഷ ഏജൻസികളുടെ അനുമതി ലഭിക്കാത്തതിനാൽ പുൽവാമയിൽ വീരമൃത്യു വരിച്ച സി.ആർ.പി.എഫ് ജവാൻ വി.വി. വസന്തകുമാറിെൻറ വയനാട് ലക്കിടിയിലെ വീട് സന്ദർശനം ഉപേക്ഷിച്ചു. മാവോവാദി ഭീഷണി ചൂണ്ടിക്കാട്ടി യാത്ര റദ്ദാക്കണമെന്ന് സുരക്ഷ ഏജൻസികൾ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.