തിരുനെല്ലി: ‘പിതരം ആംഗിരസഗോത്രം വസരൂപം രാജീവ് ഗാന്ധി നാമദാസാന പിണ്ഡം ഉപദിഷ്ടതു...’ അരിയും എള്ളും നനച്ചെടുത ്ത് മാറോടുചേർത്ത് നാരായണമന്ത്രം ഉരുവിട്ട് അച്ഛെൻറ ആത്മാവിെൻറ മോക്ഷപ്രാപ്തിക്കായി ‘ദക്ഷിണ ക ാശി’യിൽ രാഹുൽ കണ്ണടച്ചുനിന്നു. രാജീവ് ഗാന്ധിയുടെ ആത്മാവുറങ്ങുന്ന പാപനാശിനിയിൽ കാലുറപ്പിച്ച് ഏഴു തലമുറക് കും രാജ്യത്തിനായി ജീവൻ വെടിഞ്ഞ പുൽവാമയിലെ രക്തസാക്ഷികൾ ഉൾപ്പെടെയുള്ള സൈനികർക്കും ദേശീയപ്രസ്ഥാനത്തിനായി ജീവത്യാഗം ചെയ്തവർക്കും സർവചരാചരങ്ങളുടെയും മോക്ഷത്തിനും അദ്ദേഹം ബലിതർപ്പണം നടത്തി.
പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്തയിടമായതിനാലാണ് തെരഞ്ഞെടുപ്പ് തിരക്കുകൾക്കിടയിലും രാഹുൽ തിരുനെല്ലി ക്ഷേത്രത്തിൽ പിതൃതർപ്പണത്തിനെത്തിയത്. കണ്ണൂരിൽനിന്ന് ഹെലികോപ്ടറിൽ ബുധനാഴ്ച രാവിലെ തിരുനെല്ലി എസ്.എ.യു.പി സ്കൂളിൽ പ്രത്യേകം തയാറാക്കിയ ഹെലിപാഡിൽ ഇറങ്ങിയ അദ്ദേഹം നാലു കിലോമീറ്റർ ദൂരം റോഡ് മാർഗം സഞ്ചരിച്ചാണ് 10.14ന് ക്ഷേത്രത്തിലെത്തിയത്. പഞ്ചതീർഥം വിശ്രമകേന്ദ്രത്തിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡൻറ് ഒ.കെ. വാസു, എക്സിക്യൂട്ടിവ് ഓഫിസർ കെ.സി. സദാനന്ദൻ, പാരമ്പര്യ ട്രസ്റ്റി പി.ബി. കേശവദാസ്, മാനേജർ പി.കെ. പ്രേമചന്ദ്രൻ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
കുളിച്ച് കസവുമുണ്ടും ഷാളുമണിഞ്ഞ് 10.22ന് ക്ഷേത്രത്തിലേക്ക്. മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. വേണുഗോപാൽ, കെ.വി. തങ്കബാലു എന്നിവർ അനുഗമിച്ചു. വാദ്യങ്ങളുടെ അകമ്പടിയോടെയാണ് ക്ഷേത്രത്തിലേക്ക് സ്വീകരിച്ചത്. തൊഴുതശേഷം ആത്മാക്കളുടെ മോക്ഷത്തിനായി പൂജാരി ചൊല്ലിക്കൊടുത്ത മന്ത്രങ്ങൾ ഏറ്റുചൊല്ലി നമസ്കരിച്ച് ബലിസാധനങ്ങളുമായി പാപനാശിനിയിലേക്ക്. 1991ൽ കെ. കരുണാകരെൻറ നേതൃത്വത്തിൽ രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യുേമ്പാൾ ക്ഷേത്രം മേൽശാന്തിയായിരുന്ന ശങ്കരൻ ഭട്ടതിരിയുടെ മകൻ ഗണേശൻ ഭട്ടതിരിയുടെ നേതൃത്വത്തിലായിരുന്നു ബലിതർപ്പണം. ബ്രഹ്മഗിരിയിൽനിന്ന് ഉദ്ഭവിക്കുന്ന പാപനാശിനിയിൽ ശുദ്ധിവരുത്തിയശേഷം കർമങ്ങളിലേക്ക്.
രാഹുൽ ഗാന്ധിയുടെ സന്ദർശനം കാരണം നക്സൽ വിരുദ്ധ സേനയുടെയും തണ്ടർബോൾട്ടിെൻറയും പൊലീസിെൻറയും നേതൃത്വത്തിൽ പാപനാശിനിയിലും ചുറ്റുമുള്ള വനത്തിലും വൻ സുരക്ഷയൊരുക്കിയിരുന്നു. രാഹുൽ എത്തുന്നതിന് മുമ്പ് ഭക്തജനങ്ങളെ ക്ഷേത്രത്തിൽനിന്നും പാപനാശിനിയിൽനിന്നും ഒഴിവാക്കി. ക്ഷേത്രത്തിലേക്ക് മാധ്യമപ്രവർത്തകരടക്കം ആർക്കും പ്രവേശനമില്ലായിരുന്നു. ബലിതർപ്പണം കഴിഞ്ഞ് ശ്രീരാമെൻറ കാൽപാദം പതിഞ്ഞെന്ന് വിശ്വസിക്കുന്ന പഞ്ചതീർഥക്കുളവും വണങ്ങി ദർശനം പൂർത്തിയാക്കിയിറങ്ങി. ക്ഷേത്രപരിസരത്തെത്തിയ തെരഞ്ഞെടുക്കപ്പെട്ട നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം അൽപനേരം ചെലവഴിച്ചശേഷം സുൽത്താൻ ബത്തേരിയിലേക്ക് തിരിച്ചു. നേതാക്കളായ ഉമ്മൻ ചാണ്ടി, മുകൾ വാസ്നിക്, കെ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ് എന്നിവർ രാഹുലിനെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.