ആലപ്പുഴ: ആർ.എസ്.എസ് രാജ്യത്തോട് ചെയ്തത് ഇടതു പക്ഷം ചെയ്തിട്ടില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗ ാന്ധി. ഇടതുപക്ഷം ഒരിക്കലും ഭരണഘടനാ സ്ഥാപനങ്ങളെ ചോദ്യം ചെയ്യുകയോ തകർക്കാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ലെന ്ന് ആലപ്പുഴ സ്റ്റേഡിയം ഗ്രൗണ്ടിൽ യു.ഡി.എഫ് െതരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ് ഞു.
കേരളത്തിലെ പ്രധാന എതിരാളി ഇടതുപക്ഷം തന്നെയാണെന്ന് സൂചിപ്പിച്ചാണ് രാഹുൽ ആർ.എസ്.എസിെനയും ഇടതുപക്ഷെത്തയും വേറിട്ട് കാണണമെന്ന് പറഞ്ഞത്. അരമണിക്കൂറിലേറെ നീണ്ട പ്രസംഗത്തിെൻറ അവസാന ഭാഗത്താണ് രാഹുൽ ഇടതുപക്ഷെത്ത കൃത്യമായി പ്രകീർത്തിക്കുന്ന പരാമർശം നടത്തിയത്. അരിവാൾ ചുറ്റികക്കും അരിവാൾ നെൽക്കതിരിനും വോട്ടുചെയ്തിരുന്നവരോട് കൈപ്പത്തിക്ക് വോട്ടുചെയ്യണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആൻറണി പരസ്യ അഭ്യർഥന മുന്നോട്ടുവെച്ച് അൽപസമയത്തിനുള്ളിലാണ് രാഹുൽ ഇടതുപക്ഷെത്ത പ്രശംസിച്ചത്.
ബി.ജെ.പിയും ആർ.എസ്.എസും നരേന്ദ്ര മോദിയും രാജ്യത്തിെൻറ അടിസ്ഥാന മൂല്യങ്ങെളയും ഭരണഘടനാ സ്ഥാപനങ്ങെളയും തകർക്കുകയാണെന്ന് ആവർത്തിച്ച അദ്ദേഹം കോൺഗ്രസിന് മാത്രേമ ആർ.എസ്.എസിനെ പ്രതിരോധിക്കാൻ കഴിയൂ എന്നും വ്യക്തമാക്കി.
നോട്ട് നിരോധനം വഴി മോദി തകർത്ത രാജ്യത്തെ സമ്പദ്വ്യവസ്ഥയെ തിരിച്ചുപിടിക്കാൻ അനിൽ അംബാനിയടക്കമുള്ളവർക്ക് നൽകിയ പണം തിരിച്ചെടുത്ത് റീ മോണിറ്റൈസേഷൻ ഏർപ്പെടുത്തും. 15 ലക്ഷം വീതം ഓരോരുത്തർക്കും നൽകുമെന്ന് പറഞ്ഞ മോദി 15 അഴിമതിക്കാർക്ക് ജനങ്ങളുടെ പണം നൽകി. വ്യത്യസ്ത ശബ്ദം ഉയർത്താനുള്ള ജനതയുടെ അവകാശത്തെ കോൺഗ്രസ് തടയിെല്ലന്നും രാഹുൽ പറഞ്ഞു.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.