കോഴിക്കോട്: കേന്ദ്ര സര്‍ക്കാറിെൻറ ജനവിരുദ്ധ നയങ്ങള്‍ക്കും ഇന്ധനവില വര്‍ധനക്കു മെതിരെ എ.െഎ.എസ്.എഫ് പ്രവർത്തകർ മൊഫ്യൂസിൽ ബസ്സ്റ്റാൻഡിൽ നടത്തിയ ‘പഞ്ച് മോദി ചലഞ്ച്’പരിപാടിയെ യുവമോർച്ച പ്രവർത്തകർ തടയാൻ ശ്രമിച്ചതിനെ തുടർന്ന് സംഘർഷം. ഇരു സംഘടനകളിലെയും 25 പേർക്കെതിരെ കസബ പൊലീസ് കേസെടുത്തു.
സംസ്ഥാനവ്യാപകമായി എ.െഎ.എസ്.എഫ് നടത്തുന്ന ‘പഞ്ച് മോദി ചലഞ്ചി’െൻറ ഭാഗമായാണ് കോഴിക്കോട്ടും ഞായറാഴ്ച വൈകീട്ട് പരിപാടി നടത്തിയത്. നഗരത്തിൽ പ്രകടനം നടത്തിയ ശേഷമാണ് ബോക്സിങ് ഗ്ലൗസ് അണിഞ്ഞ് മോദിയുടെ ചിത്രം പതിച്ചുകൊണ്ടുവന്ന കാറ്റു നിറച്ച ബലൂണില്‍ പ്രതീകാത്മകമായി ഇടിച്ച് പ്രതിഷേധിച്ചത്. ഇതിനിടെയാണ് പത്തോളം ബി.ജെ.പി, യുവമോർച്ച പ്രവർത്തകർ എതിർപ്പുമായി രംഗത്തെത്തിയത്. പ്രധാനമന്ത്രിയെ അപമാനിക്കാൻ അനുവദിക്കില്ലെന്ന് ബി.ജെ.പിക്കാർ പറഞ്ഞു. എന്നാൽ, പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്ന് എ.െഎ.എസ്.എഫ് പ്രവർത്തകർ നിലപാടെടുത്തു. സ്ഥലത്തുണ്ടായിരുന്ന കസബ പൊലീസ് ഇരുകൂട്ടരെയും കസ്റ്റഡിയിലെടുത്തു. പൊതുസ്ഥലത്ത് സംഘർഷമുണ്ടാക്കിയതിന് എ.െഎ.എസ്.എഫിെൻറ 15ഉം യുവമോർച്ചയുടെ പത്തും പേർക്കെതിരെയാണ് കേസ്.
എ.െഎ.എസ്.എഫ് സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം സി.കെ. ബിജിത്ത് ലാൽ, ജില്ല പ്രസിഡൻറ് ഭരത് രാജ്്, ജില്ല സെക്രട്ടറി ബി. ദര്‍ശിത്ത്, സുമേഷ്, മുഹമ്മദ് നബീൽ, തരുൺ, ഹരികൃഷ്ണൻ, അശ്വിൻ മനോജ് എന്നിവർക്കും കണ്ടാലറിയാവുന്ന ഏഴു പേർക്കും യുവമോർച്ച ജില്ല പ്രസിഡൻറ് സാലു, സൗത്ത് മണ്ഡലം ജനറൽ സെക്രട്ടറി വിജയകൃഷ്ണൻ, പ്രസിഡൻറ് വിനീഷ് നെല്ലിക്കോട്, ഹരിപ്രസാദ്, അജീഷ് എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് അഞ്ചു പേർക്കും എതിരെയാണ് കേസ്. കസ്റ്റഡിയിലെടുത്തവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ‘പഞ്ച് മോദി ചലഞ്ച്’എ. ഐ.എസ്.എഫ് സംസ്ഥാന സെക്രേട്ടറിയറ്റംഗം സി.കെ. ബിജിത്ത് ലാല്‍ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ബി. ദര്‍ശിത്ത് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.