കരുനാഗപ്പള്ളി: കേരള സാഹിത്യ അക്കാദമി സെക്രട്ടറി കെ.പി. മോഹനനെ വഴിയിൽ തടഞ്ഞ് വാഴ പ്പിണ്ടിയും കരിെങ്കാടിയും കാട്ടി യൂത്ത് കോൺഗ്രസ് പ്രതിഷേധം. കരുനാഗപ്പള്ളി പുതിയ കാവ് ജങ്ഷനിൽ ശനിയാഴ്ച ഉച്ചക്കായിരുന്നു സംഭവം. കാസർകോട്ട് യൂത്ത് കോൺഗ്രസ് നേതാക്ക ളായ കൃപേഷ്, ശരത് ലാൽ എന്നിവരെ കൊലപ്പെടുത്തിയ സംഭവത്തിൽ സാംസ്കാരിക നായകർ മൗനം അവ ലംബിക്കുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം.
സാഹിത്യകാരൻ എ.പി. കളയക്കാടിെൻറ അനുസ്മരണ ദിനത്തോടനുബന്ധിച്ച് കുലശേഖരപുരം ആദിനാട് സംഘടിപ്പിച്ച സാംസ്കാരിക പരിപാടിയിൽ പങ്കെടുത്തശേഷം തൃശൂരിലേക്ക് മടങ്ങുകയായിരുന്ന കെ.പി. മോഹനെൻറ കാറിന് മുന്നിലേക്ക് കരുനാഗപ്പള്ളി ബ്ലോക്ക് യൂത്ത് കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമടങ്ങുന്ന സംഘം ഓടിയെത്തുകയായിരുന്നു. നട്ടെല്ലിന് പകരം വാഴപ്പിണ്ടിയുമായി നടക്കുന്ന ഇടതുപക്ഷ സാംസ്കാരിക നായകർ കരുനാഗപ്പള്ളിയുടെ മണ്ണിൽ കയറിയാൽ തടയുമെന്നും ഇവർ വിളിച്ചുപറയുന്നുണ്ടായിരുന്നു.
സാഹിത്യ അക്കാദമിയോട് പ്രതിഷേധിച്ചിട്ട് കാര്യമില്ല –കെ.പി. മോഹനൻ
കൊല്ലം: കൊലപാതകത്തിൽ സാംസ്കാരിക നായകർ പ്രതികരിക്കാത്തതിൽ സാഹിത്യ അക്കാദമിയോട് പ്രതിഷേധിച്ചിട്ട് കാര്യമില്ലെന്ന് െസക്രട്ടറി കെ.പി. മോഹനൻ. കരുനാഗപ്പള്ളി പുതിയകാവിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഹനം തടഞ്ഞതിനെ കുറിച്ച് ‘മാധ്യമ’ത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സാംസ്കാരിക നായകരെ കൊണ്ടുനിർത്തി പ്രതിഷേധിപ്പിക്കാൻ അക്കാദമിക്ക് കഴിയില്ല. കേന്ദ്രത്തോടുള്ള പ്രതിഷേധത്തിന് പോസ്റ്റ് ഓഫിസിന് മുന്നിൽ സമരം നടത്തുന്ന പോലെയാണ് യൂത്ത് കോൺഗ്രസ് ചെയ്യുന്നത്. സംഭവത്തിൽ കരുനാഗപ്പള്ളി െപാലീസിൽ പരാതി നൽകിയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.