പ്രകൃതിവിരുദ്ധ പീഡനം: പൊലീസിനെ വെട്ടിച്ച് കടന്ന വൈദികൻ പിടിയിൽ

പുത്തൂര്‍(കൊല്ലം): വൈദിക പഠനത്തിനെത്തിയ വിദ്യർഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന  കേസിൽ പൊലീസിനെ വെട്ടിച്ചു മുങ്ങിയ വൈദികന്‍ പിടിയിലായി. കൊല്ലം പുത്തൂരില്‍ നിന്ന് മുങ്ങിയ വൈദികൻ കണ്ണൂര്‍ സ്വദേശി ഫാ.തോമസ് പാറേക്കള(42)ത്തിനെ മധുരയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ചോദ്യംചെയ്യലിനായി കൊട്ടാരക്കര റൂറല്‍ എസ്.പി ഓഫീസിലേക്ക് പ്രതിയെ വൈകാതെ എത്തിക്കും. തേവലപ്പുറം പുല്ലാമലയില്‍ പ്രവര്‍ത്തിക്കുന്ന സെമിനാരിയില്‍ വൈദികപഠനത്തിനെത്തിയ മൂന്നു കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിെയന്നാണ് കേസ്.

കൊല്ലം പൂത്തൂര്‍ സെൻറ് മേരീസ് പള്ളി വികാരിയാണ് ഫാ. തോമസ് പാറേക്കളം. 2016 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. പുല്ലാമലയില്‍ പ്രവര്‍ത്തിച്ചിരുന്ന സെമിനാരിയിലെ വൈദിക അധ്യാപകനായിരുന്നു ഫാ. തോമസ് പാറേക്കളം. ഇവിടെ വൈദികപഠനത്തിനെത്തിയ കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. സെമിനാരിയില്‍നിന്ന് പഠനം നിര്‍ത്തിപ്പോയ പൂവാര്‍ കരിങ്കുളം സ്വദേശിയായ 14കാരന്‍ വീട്ടുകാരോടൊപ്പം പൂവാര്‍ സി.ഐക്കാണ് പരാതിനല്‍കിയത്. തന്നോടൊപ്പം മറ്റു മൂന്നുകുട്ടികളെയും ഇത്തരത്തില്‍ പീഡിപ്പിച്ചിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

പൂവാര്‍ സി.ഐയുടെ നേതൃത്വത്തില്‍ ഞായറാഴ്ച ഉച്ചക്ക് രണ്ടരയോടെ പൊലീസ് സംഘം പുല്ലാമലയിലെത്തി വൈദികനെ കസ്റ്റഡിയിലെടുത്തിരുന്നു. തെളിവെടുപ്പ് നടത്തുന്നതിനിടെ പൊലീസിനെ കബളിപ്പിച്ച് വൈദികന്‍ രക്ഷപ്പെടുകയായിരുന്നു.

Tags:    
News Summary - priest escaped from police is in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.