അറസ്റ്റിലായ ശെമവൂന്‍ റമ്പാന്‍

പോക്‌സോ കേസില്‍ വൈദികന്‍ അറസ്റ്റിലായ സംഭവം: അന്വേഷണ കമീഷനെ നിയമിച്ച് ഓര്‍ത്തഡോക്‌സ് സഭ

കൊച്ചി: പോക്‌സോ കേസില്‍ വൈദികന്‍ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണ കമീഷനെ നിയമിച്ച് ഓര്‍ത്തഡോക്‌സ് സഭ. 15 വയസുള്ള പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ വെള്ളിയാഴ്ചയാണ്‌ ഓര്‍ത്തഡോക്‌സ് സഭ വൈദികന്‍ ശെമവൂന്‍ റമ്പാനെ (77) പൊലീസ് അറസ്റ്റ് ചെയതത്.

മൂന്ന് അംഗങ്ങളുള്ള കമ്മീഷനെയാണ് നിയമിച്ചിരിക്കുന്നത്. മേയ് 15നകം റിപ്പോര്‍ട്ട് നല്‍കണമെന്നും സഭാ നേതൃത്വം നിര്‍ദേശം നല്‍കി.

ഏപ്രില്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ അന്വേഷണം നടത്തിയ ശേഷമാണ് ഊന്നുകല്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു.

ആരോപണം ഉയര്‍ന്നതിന് പിന്നാലെ പത്തനംതിട്ട സ്വദേശിയായ ഇയാളെ ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തിയിരുന്നു. വിശുദ്ധവാരവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴയിലെ ഒരു പള്ളിയില്‍ താത്കാലിക ചുമതലയുണ്ടായിരുന്ന വൈദികനായിരുന്നു ശെമവൂന്‍ റമ്പാന്‍.

Tags:    
News Summary - Priest arrested in POCSO case: Orthodox Church appoints inquiry commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.