പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ തൃശൂർ സ്വദേശി ലളിത(52)യെ തടഞ്ഞ സംഭവത്തിൽ 150പേർക്കെതിരെ പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് ഭക്തരുടെ നാമജപ സമരം. പതിനെട്ടാം പടിക്ക് താഴെ വാവർ നടക്കു മുന്നിലാണ് നാമജപ പ്രതിഷേധം നടക്കുന്നത്.
രാവിലെ ദർശനത്തിന് എത്തിയ ലളിതയുടെ വയസിൽ സംശയം പ്രകടിപ്പിച്ച് പ്രതിഷേധക്കാർ ഇവരെ തടഞ്ഞിരുന്നു. 52 വയസായെന്ന് പൊലീസ് പരിേശാധനയിൽ തെളിഞ്ഞ ശേഷമാണ് പ്രതിഷേധം അവസാനിച്ചത്. സംഭവത്തിനെതിരെ ലളിത പരാതി നൽകിയിരുന്നു.
യുവതിയെത്തിയെന്ന പ്രചരണത്തെ തുടർന്നാണ് പ്രതിഷേധം ഉയർന്നത്. പ്രതിഷേധക്കാർ ലളിതയുടെ അടുത്തേക്ക് പാഞ്ഞടുക്കുകയായിരുന്നു. ഉടൻ പൊലീസ് സ്ഥലത്തെത്തി ലളിതക്ക് സുരക്ഷ ഒരുക്കി. കണ്ടാലറിയാവുന്ന 150 പേർക്കെതിരെയാണ് സന്നിധാനം പൊലീസ് കേസെടുത്തത്. കേസെടുത്ത വിവരം അറിഞ്ഞതോടെയാണ് പുതിയ പ്രതിഷേധം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.