തിരുവനന്തപുരം: പൊലീസിലെ തപാൽ ബാലറ്റ് അട്ടിമറിയിൽ ക്രമക്കേട് കണ്ടെത്താന്‍ ഒരാഴ ്ച കൂടി വേണമെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. ഇൗമാസം 23ന് തപാൽ വോട്ടിങ് നടപടികൾ പൂര് ത്തിയായശേഷമേ കള്ളവോട്ട് സ്ഥിരീകരിക്കാനാകൂ. കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടില്ല. പ ൊലീസുകാര്‍ ഇതര സംസ്ഥാനങ്ങളിലുൾപ്പെടെ വിവിധ ഡ്യൂട്ടികളിലായതിനാല്‍ മൊഴിയെടു ക്കാന്‍ തടസ്സം നേരിടുന്നു.
വടക്കൻ സംസ്ഥാനങ്ങളിലുള്ള പൊലീസുകാരുടെ മൊഴിയെടുക്ക ാൻ കഴിഞ്ഞിട്ടില്ലെന്നും ശബ്ദപരിശോധന ഉൾപ്പെടെ നടത്തേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ചിെൻറ ഇടക്കാല റിപ്പോർട്ടിൽ പറയുന്നു. ബാലറ്റ് കൈപ്പറ്റിയവരിൽ പകുതിയിലേറെ പേരും തിരിച്ചുകൊടുത്തിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. ഇടക്കാല റിപ്പോര്‍ട്ട് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് ഡി.ജി.പി േലാക്നാഥ് ബെഹ്റക്ക് കൈമാറി. റിപ്പോർട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസർ ടിക്കാറാം മീണക്ക് കൈമാറും.
വിശദമായ അന്വേഷണത്തിന് കൂടുതല്‍ സാവകാശം തേടിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് തൃശൂര്‍ എസ്.പി കെ.എസ്. സുദര്ശന് ഐ.ജി ശ്രീജിത്തിന് കൈമാറിയത്. ക്രമക്കേടിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറായ ടിക്കാറാം മീണക്ക് സമർപ്പിക്കേണ്ട സമയപരിധി ബുധനാഴ്ച അവസാനിക്കുന്നതിനാലാണ് ഇടക്കാല റിപ്പോര്‍ട്ട് കൈമാറിയത്.
ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പരിശോധിച്ചാവും ഡി.ജി.പി തെരഞ്ഞെടുപ്പ് കമീഷന് കൈമാറുക. സംഭവത്തെക്കുറിച്ച് പ്രാഥമികാന്വേഷണം നടത്തിയ ഇൻറലിജൻസ് മേധാവി ടി.കെ. വിനോദ്കുമാർ സമർപ്പിച്ച റിപ്പോർട്ടിൽ പൊലീസ് അസോസിയേഷെൻറ ഇടപെടല്‍ സ്ഥിരീകരിച്ചതോടെയാണ് ടിക്കാറാം മീണ വിശദമായ അന്വേഷണത്തിന് നിര്‍ദേശിച്ചത്. അതിെൻറ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. എന്നാല്‍, ചുരുങ്ങിയ സമയം കൊണ്ട് സമഗ്രാന്വേഷണം സാധ്യമാകില്ലെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്. ഇടക്കാല റിപ്പോര്‍ട്ട് പരിശോധിച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ എടുക്കുന്ന തീരുമാനം നിര്‍ണായകമാണ്. പ്രതിപക്ഷ നേതാവിെൻറ പരാതിയില്‍ ഹൈകോടതിയും വിശദീകരണം തേടിയിട്ടുണ്ട്.
സഹപ്രവർത്തകരോട് തപാൽ ബാലറ്റ് ആവശ്യപ്പെട്ട കമാൻഡോക്കെതിരെ അന്വേഷണം തുടരുകയാണ്. ശബ്ദസന്ദേശം ഇയാളുടേത് തന്നെയാണോ എന്നുറപ്പാക്കാൻ ശാസ്ത്രീയ പരിശോധന നടത്തേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.