തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തില്‍ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ‘മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം’ എന്ന സന്ദേശത്തിെൻറ പ്രചാരകനായി മുഖ്യമന്ത്രി പിണറായി വിജയന് നഗരത്തിലെ വീടുകളിലെത്തി. നന്ദന്‍കോട്ടെ ബൈനസ് കോമ്പൗണ്ടിലെ വീടുകളിലെത്തി മാലിന്യ നിര്‍മാര്‍ജന സന്ദേശം ഉള്‍ക്കൊള്ളുന്ന ലഘുലേഖകള്‍ അദ്ദേഹം വിതരണം ചെയ്തു.
ഡോ. ഡാലസിെൻറയും ഡോ. ജീന ഡാലസിെൻറയും വീട്ടിലാണ് മുഖ്യമന്ത്രി ആദ്യം എത്തിയത്. വീട്ടുടമസ്ഥന് ലഘുരേഖ നല്കി മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചു. തുടര്‍ന്ന് അതേ ലെയിനില്‍ തന്നെ താമസിക്കുന്ന ബര്ണബാസിെൻറ വീട്ടിലുമെത്തി. ബര്‍ണബാസും ഭാര്യ അമ്മിണിയും ചേര്‍ന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു. മാലിന്യ നിര്‍മാര്‍ജനത്തിന് വീടുകള്‍ക്ക് അനുയോജ്യമായ രീതികള്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഉറവിടത്തില്‍ തന്നെ മാലിന്യം സംസ്കരിക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത്. ആവശ്യമെങ്കില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ കേന്ദ്രീകൃത സംവിധാനങ്ങള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. മേയര്‍ വി.കെ. പ്രശാന്ത്, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, ഹെല്‍ത്ത് സ്ഥിരം സമിതി ചെയര്മാന് കെ. ശ്രീകുമാർ, നഗരാസൂത്രണ സ്ഥിരം സമിതി ചെയര്മാന് അഡ്വ. സതീഷ്കുമാർ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ഗീതാഗോപാൽ, കൗണ്‍സിലര്‍ പാളയം രാജന്, ശുചിത്വമിഷന് ഡയറക്ടര്‍ ഡോ. കെ. വാസുകി എന്നിവര്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.