ലഖ്നോ: വിവാദ പ്രസ്താവനയെ തുടർന്ന് പ്രചാരണം നടത്തുന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയതോടെ യു.പി മുഖ്യമന്ത്ര ി യോഗി ആദിത്യനാഥ് പ്രാർഥനയിൽ. പ്രശസ്തമായ ലഖ്നോവിലെ ഹനുമാൻ സേതു ക്ഷേത്രത്തിലാണ് യോഗിയെത്തിയത്. ഏകദേശം 25 മിനിറ് റ് ക്ഷേത്രത്തിൽ ചെലവഴിച്ച അദ്ദേഹം മാധ്യമ പ്രവർത്തകരിൽ നിന്നുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ വിസമ്മതിച്ചു.
ഇന്നലെയാണ് യോഗി ആദിത്യനാഥിനും മുൻ മുഖ്യമന്ത്രിയും ബി.എസ്.പി അധ്യക്ഷയുമായ മായാവതിക്കും തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിന് വിലക്ക് ഏർപെടുത്തിയത്. വിദ്വേഷ പ്രസംഗം നടത്തിയതിനാണ് തെരഞ്ഞെടുപ്പ് കമീഷൻ വിലക്ക് ഏർപ്പെടുത്തിയത്. യോഗിക്ക് മൂന്ന് ദിവസവും മായാവതിക്ക് രണ്ട് ദിവസവുമാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തെ തുടർന്നുള്ള വിലക്ക്.
ബജ്രംഗ്ബലിയെ കുറിച്ചുള്ള യോഗിയുടെ പരാമർശത്തെ വിമർശിച്ച് മായാവതി ഇന്നലെ രംഗത്തുവന്നിരുന്നു. അലി-ബജ്രംഗ്ബലി എന്ന യോഗിയുടെ പ്രയോഗത്തെ പരിഹസിച്ച മായാവതി അലിയും ബജ്രംഗ് ബലിയും നമ്മുടേതാണെന്ന് അവകാശപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.