തൃശൂർ: പ്രിയപ്പെട്ട നാട്ടുകാരേ, കലോത്സവ പ്രതിഭകളേ, മത്സരാർഥികളേ..., മാധ്യമപ്രവർത്തകരെ... നിങ്ങളും നിരീക്ഷകരാണ്. കലോത്സവം സുഗമമാക്കാൻ കണ്ണും കാതും തുറന്നിരിക്കാം. നിങ്ങളെ സഹായിക്കാൻ ഏതു സമയത്തും പൊലീസ് കൂട്ടിനുണ്ട്. സൂചന നൽകിയാൽ മതി ഏതു പ്രശ്നവും പരിഹരിക്കാം. സുരക്ഷ സംബന്ധിച്ച ക്രമീകരണങ്ങളെ കുറിച്ച് മാധ്യമപ്രവർത്തകരോട് വിശദീകരിച്ച ഐ.ജി എം.ആർ. അജിത്കുമാറാണ് കലോത്സവത്തിൽ എല്ലാവരും പങ്കാളിയാവണമെന്ന് പറഞ്ഞത്. ജനങ്ങളോടൊപ്പം നിന്ന് കലോത്സവം കുറ്റമറ്റ രീതിയിൽ നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും പൊലീസ്പൂർത്തിയാക്കിയതായി അദ്ദേഹം പറഞ്ഞു.
സിറ്റി പൊലീസ് കമീഷണർ രാഹുൽ ആർ.നായരാണ് സുരക്ഷാക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നത്. 10 ഡിവൈ.എസ്.പിമാരുടെ കീഴിൽ 10 സി.ഐ, 185 എസ്.ഐ, വനിത പൊലീസ് ഉൾെപ്പടെ 703 പൊലീസ് ഓഫിസർമാരെയും 1223 വളൻറിയർമാരെയുമാണ് വിന്യസിച്ചത്. മൂന്നു തലങ്ങളിലാണ് പൊലീസ് പ്രവർത്തനം. മത്സരവേദികൾ, താമസ സ്ഥലം, ഭക്ഷണശാല ഉൾപ്പെടുന്നിടത്തും നഗരത്തിൽ ഗതാഗതക്കുരുക്കുണ്ടാകാതിരിക്കാനും പൊലീസ് ജാഗരൂകരാകും. മൊബൈൽ പട്രോളിങ്ങിനും ബൈക്ക് പട്രോളിങ്ങിനും 10 വീതവും ഫുട് പട്രോളിങ്ങിന് എട്ട് സംഘത്തെയും നിയോഗിച്ചു.
കാൽനടക്കാരെ സഹായിക്കാൻ പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിൽ, നായ്ക്കനാൽ ജങ്ഷൻ, കുറുപ്പം റോഡ് ജങ്ഷൻ എന്നിവിടങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥരുണ്ട്. കലോത്സവത്തിെൻറ പ്രധാനവേദിക്കരികിൽ പ്രത്യേക കൺട്രോൾ റൂം പ്രവർത്തിക്കും. ടോൾ ഫ്രീ നമ്പറിൽ ഏതു സമയവും ഏത് ആവശ്യത്തിനും വിളിക്കാം. ഐ.ജിയുടെയും കമീഷണറുടെയും നേതൃത്വത്തിൽ സ്ട്രൈക്കിങ് ഫോഴ്സും സുരക്ഷയുടെ ഭാഗമായി ഉണ്ടാവും. രാത്രി 10 നു ശേഷം പൊലീസിെൻറ രണ്ട് ബസ് സർക്കുലർ സർവിസ് നടത്തും. രാത്രി വൈകി താമസസ്ഥലത്തേക്കും മറ്റും എത്തേണ്ടവർക്ക് പൊലീസ് പട്രോളിങ് സംഘത്തിെൻറ സഹായം ലഭിക്കും. എൻ.സി.സി, എസ്.പി.സി, നിർഭയ, സംഘാടക സമിതി, സിവിലിയൻ വളൻറിയേഴ്സ് എന്നിവരുടെ സഹകരണത്തോടെയാണ് ക്രമീകരണങ്ങൾ വിപുലപ്പെടുത്തിയിട്ടുള്ളത്.
കൺട്രോൾ റൂം നമ്പർ: 0487 2443000, 98471 99100.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.