പൊലീസിെൻറ തപാൽവോട്ട് ക്രമക്കേട് തൃശൂരിലും

തൃശൂർ: തൃശൂർ ജില്ലയിലെ പൊലീസുകാരുടെ തപാൽ വോട്ടിലും ക്രമക്കേട്. കുന്നംകുളം സ്റ്റേഷനിലെ ആറ് പേരുടെ വോട്ടുകൾ ജില്ലാ ആസ്ഥാനത്ത് എത്തിയില്ലെന്നാണ് പരാതി. പൊലീസ് അസോസിയേഷൻ നേതാവിെൻറ കൈവശം കൊടുത്തുവിട്ടതാണ് ഇവ. കോൺഗ് രസ് അനുഭാവികളായ പൊലീസുകാരുടെ വോട്ടാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് പൊലീസുകാർ സംഭവം അറിഞ്ഞത്.

പരാതിയുള ്ളവർ 13ന് ഉച്ചക്ക് മുമ്പ് തൃശൂർ ക്രൈംബ്രാഞ്ച് എസ്.പിയെ അറിയിക്കാൻ 12ന് വൈകീട്ട് ഡി.ജി.പിയുടെ വയർലെസ് സന്ദേശം എല്ലാ യൂനിറ്റിലും എത്തിയിരുന്നു. എന്നാൽ, പൂരം ഡ്യൂട്ടി കാരണം തൃശൂരിലെയും പാലക്കാട് മേഖലയിലെ പൊലീസുകാർ സന്ദേശം അറിഞ്ഞില്ല. ഇതിനിടെ പരാതി നൽകാൻ ശ്രമിച്ചവർ ഭീഷണി ഭയന്നും തപാൽ വോട്ടുകൾ കൊടുത്തയച്ചയാളുടെ വിവാഹം അടുത്ത കാലത്ത് കഴിഞ്ഞതിനാൽ ദ്രോഹിക്കേെണ്ടന്ന ധാരണയിൽ എത്തിയതിനാലും പിൻവാങ്ങി. സംഭവത്തെക്കുറിച്ച് സ്പെഷൽ ബ്രാഞ്ചിനോട് അന്വേഷിക്കാൻ നിർദേശിച്ചിട്ടുണ്ട്.

ആലത്തൂർ മണ്ഡലത്തിലേതാണ് നഷ്ടപ്പെട്ട ആറ് വോട്ടും. തപാൽ വോട്ട് ഏൽപിക്കാൻ പൊലീസുകാരൻ ശബ്ദസന്ദേശം അയച്ച കേസ് നിലവിൽ തൃശൂർ കൈബ്രാഞ്ച് ഡിവൈ.എസ്.പി അന്വേഷിക്കുന്നുണ്ട്. സംസ്ഥാനത്ത് 39,000 പൊലീസുകാർ തപാൽ വോട്ടിന് അപേക്ഷിച്ചെന്നും ഇതുവരെ 12,000 പേർ വോട്ട് രേഖപ്പെടുത്തി ബാലറ്റ് തിരിച്ചയച്ചെന്നുമാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച വിവരം.

Tags:    
News Summary - Police Postal Ballet Case - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.