തിരുവനന്തപുരം: ലോക്ഡൗൺ പൂർണതോതിൽ നടപ്പാക്കാൻ പൊലീസ് ഉൗർജിതമായി ശ്രമിക് കുേമ്പാഴും സഹകരിക്കാത്തവരേറെ. ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉൾപ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം നിരത്തിലിറങ്ങി വാഹനങ്ങൾ പരിശോധിക്കുകയും അനാവശ്യയാത്രക ൾ നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്. എന്നിട്ടും ഇത് പൂർണതോതിൽ അനുസരിക്കാൻ പൊതുജനം തയാറാകാത്ത കാഴ്ചയാണ് സംസ്ഥാനത്തെങ്ങും.
പലയിടങ്ങളിലും പൊലീസുകാർ ആക്രമിക്കപ്പെടുന്ന സാഹചര്യവുമുണ്ട്. നിയമം പാലിക്കാത്തവരെ പിടികൂടി ജയിലിലടക്കാമെന്ന് കരുതിയാൽ േകാവിഡ് ഭയന്ന് അത്തരക്കാരെ ജയിലുകളിൽ പ്രവേശിപ്പിക്കുന്നതിനും പരിമിതികളുണ്ട്. ഫലത്തിൽ നിയമം കർശനമായി നടപ്പാക്കാൻ പൊലീസ് ഏറെ വലയുന്ന സാഹചര്യമാണ്.
സർക്കാർ നിർദേശങ്ങൾ നടപ്പാക്കാൻ ശ്രമിക്കുേമ്പാൾ ഉണ്ടാകുന്ന ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ സംഘടനകളും ആശങ്ക പ്രകടിപ്പിക്കുന്നു. സംസ്ഥാനത്തെ മുഴുവൻ പൊലീസ് സേനാംഗങ്ങളും അവധി പോലുമില്ലാതെ പൊതുനിരത്തിൽ നിയമനിർവഹണത്തിനായി പ്രയത്നിക്കുന്ന സാഹചര്യമാണിപ്പോൾ. തുടർച്ചയായി 24 മണിക്കൂർ േജാലി ചെയ്യുന്ന അവസ്ഥയാണ് മിക്ക സ്റ്റേഷനുകളിലെയും എസ്.എച്ച്.ഒമാർ ഉൾപ്പെടെ പൊലീസ് ഉദ്യോഗസ്ഥർക്കുമുള്ളത്. മറ്റ് സംസ്ഥാനങ്ങളിൽ ലോക്ഡൗൺ നടപ്പാക്കാൻ കർശനനടപടികളും മർദനവുമായി െപാലീസ് നീങ്ങുേമ്പാൾ കേരളത്തിൽ സൗമ്യമായും ബോധവത്കരിച്ചും വാഹനയാത്രക്കാരെ തിരിച്ചയക്കുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്.
എന്നാൽ, നിയന്ത്രണങ്ങൾ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ വലിയൊരുവിഭാഗം അംഗീകരിക്കാത്ത സ്ഥിതിയാണുള്ളത്. ഒന്നരമാസമായി പരിശീലനത്തിലുള്ള ട്രെയിനികളെ ഉൾപ്പെടെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി രംഗത്തിറക്കിയിരിക്കുകയാണ് പൊലീസ്. പൊലീസ് അക്കാദമി, െഎ.ആർ ബറ്റാലിയൻ എന്നിവിടങ്ങളിലെ ട്രെയിനികളെ വീടുകളിലേക്ക് തിരിച്ചയച്ചിട്ടുണ്ടെങ്കിലും വീടുകൾ സ്ഥിതി ചെയ്യുന്ന സ്റ്റേഷന് കീഴിൽ ഇവരുടെ സേവനം ലഭ്യമാക്കുകയാണ്. മുതിർന്ന പൗരന്മാരെ സഹായിക്കുക, പൊതു അടുക്കള, സന്നദ്ധപ്രവർത്തനങ്ങൾ, ആേരാഗ്യ പ്രവർത്തനങ്ങൾ എന്നിവക്ക് വിനിയോഗിക്കാമെന്നാണ് സ്റ്റേഷൻ ഹൗസ് ഒാഫിസർമാർക്ക് നൽകിയ നിർദേശം. ഇൗ പ്രവർത്തനങ്ങൾക്കൊഴികെ മറ്റ് സേവനങ്ങൾക്കൊന്നും ട്രെയിനികളെ ഉപയോഗിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.