കാസർകോട്: സർക്കാറിെൻറ കോവിഡ് നിർദേശങ്ങൾ ലംഘിച്ച് ആളുകളെ കുത്തിനിറച്ച് ഒാടിച്ച സഹകരണ ബസിനും സ്വകാര്യ ബസിനും എതിരെ പൊലീസ് കേസെടുത്തു. കാസർകോട് ജില്ല ബസ് സഹകരണ സംഘത്തിെൻറ വരദരാജപൈ ബസിനും സ്വകാര്യബസായ സുപ്രിയ ബസിനും എതിരെയാണ് കേസെടുത്തത്.
കഴിഞ്ഞദിവസം വൈകീട്ട് ആറിന് കാസർകോട്ടുനിന്ന് ചെർക്കള വഴി പൈക്ക മുള്ളേരിയ ഭാഗത്തേക്ക് പോകുകയായിരുന്ന വരദരാജപൈ ബസിൽ വാതിൽപടിയിൽ വരെ ആളെ കയറ്റിയത് ചിലർ വിഡിയോ എടുത്ത് പൊലീസിന് അയച്ചുകൊടുത്തിരുന്നു.
കൊറോണക്ക് കയറാൻ സ്ഥലമില്ല എന്ന് ട്രോളുമായി വിഡിയോ വൈറലാവുകയും ചെയ്തു. മലയോര മേഖലകളിലേക്ക് ബസുകൾ വളരെ കുറവാണ്. ആകെയുള്ള ബസുകളിൽ വൈകുന്നേരങ്ങളിൽ ആളുകൾക്ക് വീടുകളിൽ എത്താൻ സൗകര്യമില്ല. സ്വകാര്യ ബസുകൾ നഷ്ടം കാരണം നിരത്തിലിറങ്ങാത്തത് സർവിസ് നടത്തുന്ന ബസുകളിൽ വലിയ തിരക്കിന് കാരണമാകുന്നതായി പൊലീസ് പറഞ്ഞു.
സുപ്രിയ ബസിനെതിരായ കേസും സമാനമാണ്. ആളുകളെ സാമൂഹിക അകലംപാലിക്കാതെ കയറ്റികൊണ്ടുപോയതിന് ടൗൺ പൊലീസാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.