ഓച്ചിറ: റിയാദിൽ അറസ്റ്റിലായ പോക്സോ കേസ് പ്രതിയുമായി കൊല്ലം സിറ്റി പൊലീസ് കമീഷണ ർ മെറിൻ ജോസഫിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബുധനാഴ്ച പുലർച്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും.
2017ൽ ദലിത് വിഭാഗത്തിൽപെട്ട 13കാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം റിയാദിലെ ജോലിസ്ഥലത്തേക്ക് പോയ വള്ളിക്കാവ് സ്വദേശി സുനിൽ കുമാറുമായാണ് (38) സംഘം എത്തുക. പീഡനത്തിന് ഇരയായ പെൺകുട്ടി കരിക്കോട്ടുള്ള മഹിളാമന്ദിരത്തിൽ അന്തേവാസിയോടൊപ്പം ജീവനൊടുക്കിയിരുന്നു.
ദീർഘകാലമായി റിയാദിലുള്ള സുനിൽ കുമാർ 2017ൽ നാട്ടിലെത്തിയപ്പോഴാണ് 13കാരിയെ പീഡിപ്പിച്ചത്. കേസ് വന്നതോടെ ഇയാൾ റിയാദിലേക്ക് കടന്നു. നാട്ടിലെത്തിക്കാൻ ഒന്നര വർഷമായി പൊലീസ് ശ്രമിച്ചു വരികയായിരുന്നു. സി.ബി.െഎ അറിയിച്ചപ്രകാരം കൊല്ലം സിറ്റി െപാലീസ് കമീഷണർ മെറിൻ ജോസഫ്, കരുനാഗപ്പള്ളി എ.സി.പി എം. അനിൽകുമാർ, ഓച്ചിറ സി.ഐ പ്രകാശ് എന്നിവർ കഴിഞ്ഞ ദിവസം റിയാദിലെത്തുകയായിരുന്നു. അൽഹൈർ ജയിലിലെത്തി നടപടികൾ പൂർത്തിയാക്കി പ്രതിയുമായി ചൊവ്വാഴ്ച രാത്രിയോടെ കേരളത്തിലേക്ക് തിരിച്ചു.
ഇന്ത്യയും സൗദിയും തമ്മിൽ കുറ്റവാളികളെ കൈമാറാൻ 2010ലാണ് കരാർ ഒപ്പിട്ടത്. എന്നാൽ, ഇന്ത്യൻ വനിത പൊലീസ് ഓഫിസർ പ്രതിയെ അറസ്റ്റ് ചെയ്യാൻ സൗദിയിൽ എത്തുന്നത് ആദ്യമാണ്. ഓച്ചിറ സ്റ്റേഷനിൽ എത്തിക്കുന്ന പ്രതിയെ ബുധനാഴ്ച കരുനാഗപ്പള്ളി കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.