തൃശൂർ: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയം മുഹമ്മദാലി ജിന്നയുടെ 1920ലെ പാകിസ്താൻ വാദ പ്രമേയത്തിന് തുല്യമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. കമ്യൂണിസ്റ്റുകാരും കോൺഗ്രസും മുസ്ലിംലീഗും ചേർന്ന് കേരളത്തിൽ വിഘടനവാദം വളർത്തുകയാണ്. കേരളത്തെ വേറിട്ട രാജ്യമാക്കി മാറ്റാനാണ് നീക്കം. ഭരണഘടനാവിരുദ്ധവും ഫെഡറലിസത്തിെൻറ കടക്കൽ കത്തിെവക്കുന്നതുമാണ് ഈ നീക്കം. കേരളത്തിലെ ദേശസ്നേഹികൾ ഇതിനെതിരെ രംഗത്തുവരണമെന്നും തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
വിഭജനകാലത്തെ ഓർമിപ്പിക്കുന്ന തരത്തിൽ ദേശീയ വിരുദ്ധ നീക്കങ്ങളാണ് കേരളത്തിൽ മാർക്സിസ്റ്റ് പാർട്ടി നടത്തുന്നത്. കേരളത്തിന് പുറത്തുനിന്നുള്ള ഭരണഘടനാ പദവി വഹിക്കുന്ന എല്ലാവരും ഇവിടെ ആക്രമിക്കപ്പെടുകയാണ്. ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ, മണിപ്പൂർ ഗവർണർ നജ്മ ഹിബത്തുള്ള തുടങ്ങിയവർക്കെതിരായ അക്രമം വിഘടനവാദത്തിെൻറ ഭാഗമാണ്.
സ്വാതന്ത്ര്യസമര കാലഘട്ടത്തിലും വിഘടനവാദികൾ ദേശീയ നിലപാടുള്ള മുസ്ലിം നേതാക്കളെ ആക്രമിച്ചിട്ടുണ്ട്. മുൻ ആഭ്യന്തര സഹമന്ത്രിയായ മുല്ലപ്പള്ളി രാമചന്ദ്രന് സി.പി.എമ്മിെൻറ ദേശവിരുദ്ധ സമീപനങ്ങളെക്കുറിച്ച് കൃത്യമായ അറിവുള്ളതിനാലാണ് യോജിച്ച സമരത്തെ എതിർക്കുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു. ബി.ജെ.പി ജില്ല നേതാക്കളായ എ. നാഗേഷ്, അഡ്വ. കെ.കെ. അനീഷ്കുമാർ, സുരേന്ദ്രൻ ഐനിക്കുന്നത്ത് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.