മൂവാറ്റുപുഴ: കോവിസ് 19 കാരണം വിൽപന നടക്കാതെ വിഷമിക്കുന്ന പൈനാപ്പിൾ കർഷകരെ സഹായിക്കാൻ പൈനാപ്പിൾ ചലഞ്ചുമായി കൃഷ ി ഓഫിസർമാരുടെ സംഘടന. അസോസിയേഷൻ ഓഫ് അഗ്രികൾച്ചറൽ ഓഫിസേഴ്സ് കേരള എറണാകുളം ബ്രാഞ്ചും മൂവാറ്റുപുഴ പൈനാപ്പിൾ ഫാർമ േഴ്സ് അസോസിയേഷനും ചേർന്നാണ് പൈനാപ്പിൾ ചലഞ്ച് നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ എറണാകുളം ജില്ലയിൽ മാത്രമാണ് വിതരണം.
ദിവസവും 1200 ടൺ വടക്കെ ഇന്ത്യയിലേക്ക് കയറ്റിയയച്ചിരുന്ന പൈനാപ്പിൾ മാർക്കറ്റാണ് മൂവാറ്റുപുഴയ്ക്ക് അടുത്തുള്ള വാഴക്കുളം. തൊടുപുഴ, കോതമംഗലം, പിറവം, കൂത്താട്ടുകുളം, പെരുമ്പാവൂർ, അങ്കമാലി, മൂവാറ്റുപുഴ ഭാഗങ്ങളിൽനിന്നാണ് ഇവിടെ പൈനാപ്പിൾ എത്തുന്നത്. കോവിഡ് പശ്ചാത്തലത്തിൽ കയറ്റുമതി പൂർണമായി നിലച്ചു. ഇതോടെ പൈനാപ്പിളുകൾ വിളവെടുക്കാനാവാതെ തോട്ടങ്ങളിൽ പഴുത്തു നശിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് പൈനാപ്പിൾ ചലഞ്ച് ആവിഷ്കരിച്ചത്. കുറഞ്ഞത് 100 കിലോഗ്രാം ഓർഡർ ചെയ്യണം. ഏപ്രിൽ 5, 6 തീയ്യതികളിൽ ബുക്ക് ചെയ്യാം. 7, 8 തീയതികളിൽ എത്തിച്ചുനൽകും. ഗുണമേന്മയുള്ള എ ഗ്രേഡ് പൈനാപ്പിൾ കിലോഗ്രാമിന് 20 രൂപയ്ക്കാണ് ഉപഭോക്താക്കൾ ആവശ്യപ്പെടുന്നിടത്ത് എത്തിച്ചുതരിക. പണം അപ്പോൾ കൈമാറിയാൽ മതി.
വാട്‌സാപ് വഴി മാത്രമാണ് ഓർഡർ സ്വീകരിക്കുന്നത്. പേര്, വിലാസം, ലൊക്കേഷൻ എന്നിവ നൽകിയാണ് ബുക്ക് ചെയ്യേണ്ടത്. ബുക്കിങ് നമ്പർ: 9995820686, 9895691687, 9495950275, 9995155346.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.