ജീവനക്കാരെ മുഖവിലക്കെടുത്ത് കാര്യക്ഷമത വർധിപ്പിച്ച് അഴിമതിക്കാർക്കെതിരെ നടപടിയെടുത്ത് അടിസ്ഥാനസൗകര്യ വികസന രംഗത്ത് പുതുപരീക്ഷണമാണ് പൊതുമരാമത്ത് വകുപ്പിൽ നടപ്പാക്കുന്നത്. നോട്ട് നിരോധന വേളയിലെ പ്രതിസന്ധി മറികടക്കാൻ രജിസ്ട്രേഷൻ വകുപ്പിൽ നടത്തിയ ഇടപെടലുകളും സമാനതകളില്ലാത്തത്. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള റോഡ് നിർമാണം തിരുവനന്തപുരം ജില്ലയിലെ പെരുങ്കടവിള-മാരായമുട്ടം-പാലിയോട് റോഡിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി. നാച്ചറൽ റബർ മിക്സ് ബിറ്റുമിനും ജിയോടെക്സ്ൈറ്റലും റോഡ് നിർമാണത്തിൽ ഉപയോഗിക്കാൻ തുടങ്ങി. ആലപ്പുഴയിലെ പാതിരപ്പള്ളി^പുറക്കാട് റോഡിൽ ജർമൻ നിർമിത സാ
േങ്കതികവിദ്യ ഉപയോഗിച്ചുള്ള ദേശീയപാത നിർമാണം ഇന്ത്യയിൽ നാലാമത്തേത്.
നേട്ടങ്ങൾ
● ഇടതു സർക്കാർ വന്നശേഷം 2016 ഏപ്രിൽ വരെ 750 കോടിയുടെ 92 പദ്ധതികൾ പൂർത്തീകരിച്ചു.
● 2016-17 വർഷത്തെ 386 കോടിയുടെ അറ്റകുറ്റപ്പണികളും 1170 കോടിയുടെ 579 പ്ലാൻ പ്രവൃത്തികളും തുടങ്ങി.
● 6500 കോടിയുടെ തീരദേശ ഹൈവേയും 3500 കോടിയുടെ മലയോര ഹൈവേയും കിഫ്ബി വഴി ഏറ്റെടുക്കുകയാണ്.
● 2016^17 വർഷം 5600 കോടി രൂപയുടെ പ്രവൃത്തി കിഫ്ബി വഴി നടപ്പാക്കിവരുന്നു. 2017-18 വർഷം 8185 കോടിയുടെ പ്രവൃത്തി കിഫ്ബി വഴി പ്രഖ്യാപിച്ചിട്ടുണ്ട്. മൊത്തം നടപ്പുവർഷം ഏകദേശം 13,000 കോടിയുടെ പ്രവൃത്തി ഏറ്റെടുക്കേണ്ടതുണ്ട്.
● കെട്ടിട നിർമാണത്തിൽ പരിസ്ഥിതി സൗഹൃദ രീതികൾ കൊണ്ടുവരുന്നതിനുള്ള നടപടി തുടങ്ങി.
● സോഷ്യൽ ഓഡിറ്റ് സംവിധാനം മരാമത്ത് വകുപ്പിൽ നടപ്പാക്കും.
● സംസ്ഥാനത്തെ എല്ലാ പാലങ്ങളുടെയും വിവരശേഖരണം നടത്തി.
● ടോൾ പിരിവുകൾ നിർത്തലാക്കി. ക്രമേണ എല്ലാ ടോളുകളും നിർത്തും.
● കൊല്ലം^പുനലൂർ^ചെങ്കോട്ട, പൊൻകുന്നം ^- കോട്ടയം, ആലപ്പുഴ^ചെങ്ങന്നൂർ^വാഴൂർ, വിജയപുരം^ഒന്നുങ്കൽ, അടിമാലി^കുമളി, അടിമാലി^മുണ്ടക്കയം എന്നിവ ദേശീയപാതകളാക്കി.
● സെൻട്രൽ റോഡ് ഫണ്ടിൽനിന്ന് 29 പദ്ധതികൾക്ക് 397 കോടിയുടെ പ്രവൃത്തികൾക്ക് അനുമതി.
● 177.80 കോടിക്കുള്ള പദ്ധതികൾ നബാർഡിെൻറ സഹായത്തോടെ ഏറ്റെടുത്തു.
● െറസ്റ്റ്ഹൗസുകൾ കാലോചിതമായി നവീകരിക്കുന്നതിന് 500 കോടി.
● റോഡിെൻറ അവസ്ഥയെക്കുറിച്ചുള്ള വിവരങ്ങൾ അറിയുന്നതിന് മൊബൈൽ ആപ്.
● ചീഫ് എൻജിനീയറുൾപ്പെടെ 15ഓളം ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.
● കേരള റോഡ് ഫണ്ട് ബോർഡിനെ ശക്തിപ്പെടുത്തുന്നതിന് 62 പുതിയ തസ്തിക.
● രജിസ്േട്രഷൻ ഉൾപ്പെടെ സേവനങ്ങൾക്കുള്ള ഫീസുകൾ ഇ-^പേമെൻറ്. നോട്ട് നിരോധന കാലത്ത് രജിസ്േട്രഷൻ തടസ്സപ്പെടാതിരിക്കുന്നതിന് ഡിമാൻഡ് ഡ്രാഫ്റ്റ് ഏർപ്പെടുത്തി.
● ആധാരമെഴുത്ത് /സ്ൈക്രബ് ലൈസൻസികൾക്ക് തിരിച്ചറിയൽ കാർഡ്.
● റെയിൽവേ വികസനത്തിന് കേരള റെയിൽ െഡവലപ്മെൻറ് കോർപറേഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.