സർക്കാർ നടപ്പാക്കിയ വിദ്യാഭ്യാസ സഹായ പദ്ധതികളും ക്ഷേമപെൻഷനുകളുടെ വർധനവും കൃത്യതയാർന്ന വിതരണവും താഴെതട്ടിലുള്ള ജനവിഭാഗങ്ങൾക്ക് സഹായകരമായി. മികച്ച പ്രതിച്ഛായയെന്ന് പറയാൻ കഴിയില്ല. സമ്മിശ്രപ്രതികരണമാണുള്ളത്. ആദർശപരമായ പുറകോട്ട് പോക്ക് ഭരണത്തിന് മങ്ങലേൽപിച്ചു. പല ജനകീയ വിഷയങ്ങളിലും സർക്കാർ ജനപക്ഷത്തല്ലെന്ന തോന്നലുളവാക്കുന്നു. പ്രത്യേകിച്ച് പൊലീസ് നയങ്ങളിൽ. നിലമ്പൂർ മാവോയിസ്റ്റ് കൊലപാതകം ഭരണത്തിലെ ഒരു കറുത്ത പാടുതന്നെയാണ്. പിണറായിക്ക് പരമാവധി 50 മാർക്ക് നൽകാം. വി.എസ്, ഇ.കെ. നായനാർ തുടങ്ങി ജനപക്ഷ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരിലേക്ക് എത്താൻ പിണറായിക്കായില്ല. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനാണ് മികച്ച പ്രകടനം കാഴ്ചവെക്കുന്നത്. 70 മാർക്ക് നൽകാം. ഭരണത്തിലെ ധാർഷ്ട്യവും ഏകാധിപത്യവും അടിയന്തരമായി മാറണം. സൗഹാർദപരമായ പ്രതിച്ഛായയും മന്ത്രിസഭാംഗങ്ങൾ തമ്മിൽ കൂട്ടുത്തരവാദിത്തവുമുണ്ടാകണം.
(ചലച്ചിത്ര സംവിധായകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.