കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ടൗട്ടിന്റെ തല വെട്ടിമാറ്റിയ നിലയില്‍. മമ്പറം പാലത്തിന് താഴെ സ്ഥാപിച്ച കൂറ്റന്‍ കട്ടൗട്ടിന്റെ തലഭാഗം വെട്ടി മാറ്റിയ നിലയിലാണ് കാണപ്പെടുന്നത്. സംഭവത്തിന് പിന്നിൽ ബി.ജെ.പി- ആർ എസ് എസ് പ്രവർത്തകർ ആണെന്നാണ് സിപിഎമ്മിന്‍റെ ആരോപണം.
ആർ.എസ്.എസ് ബി.ജെ.പി സംഘമാണ് ഇതിന് പിന്നിലെന്ന് എം.വി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. എൽ.ഡി.എഫ് വിജയം സുനിശ്ചിതമായപ്പോള്‍ പ്രകോപനമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ഗൂഢാലോചന നടത്തിയാണ് കട്ടൗട്ട് നശിപ്പിച്ചതെന്നും എം.വി ജയരാജന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.