കൊച്ചി: അപകടകരകാരിയായ മരങ്ങൾ അടിയന്തര സാഹചര്യത്തിൽ സ്ഥലമുടമക്ക് നോട്ടിസ് നൽകാതെ വെട്ടിമാറ്റാൻ നഗരസഭക്ക് അധികാരമുണ്ടെന്ന് ഹൈകോടതി. വീടിനും ജീവനും ഭീഷണിയായി സമീപത്തെ പറമ്പിൽ നിൽക്കുന്ന വൻമരങ്ങൾ മുറിക്കാൻ സർക്കാർ ഓഫിസുകൾ കയറിയിറങ്ങി മടുത്ത വയോധികന് അനുകൂലമായി പുറപ്പെടുവിച്ച ഉത്തരവിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍റെ നിരീക്ഷണം.
പ്രതിരോധ മന്ത്രാലയം മുൻ ഉദ്യോഗസ്ഥനും കൊച്ചി പള്ളുരുത്തി സ്വദേശിയുമായ 92കാരൻ സി.ജെ. മാത്യൂസ് നൽകിയ ഹരജിയിലാണ് നടപടി. മരം മുറിച്ചുമാറ്റാൻ കലക്ടറടക്കം ഉത്തരവിട്ടിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് മാത്യൂസ് ഹൈകോടതിയെ സമീപിച്ചത്.
80കളിൽ തുടങ്ങിയ വ്യവഹാരത്തിൽ നിന്ന് 90 കഴിഞ്ഞിട്ടും പിൻമാറാതെ തുടരുന്ന ഹരജിക്കാരന്‍റെ പോരാട്ട വീര്യത്തെ കവി ടി.എസ്. തിരുമുമ്പിന്‍റെ ‘തല നരക്കാത്തതല്ലെൻ യുവത്വവും’ എന്ന് തുടങ്ങുന്ന കവിത ഉദ്ധരിച്ച് കോടതി പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.