തിരുവനന്തപുരം: സെക്രേട്ടറിയറ്റിൽ പരിഷ്കരണ നടപടികൾക്ക് നേതൃത്വം വഹിക്കുന്ന മുഖ്യമന്ത്രിയുടെ വിശ്വസ്തനെ സി.പി.എം അനുകൂല സംഘടന പുറത്താക്കി. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിലെ േജായിൻറ് സെക്രട്ടറി സന്തോഷ് കുമാറിനെയാണ് സെക്രേട്ടറിയറ്റ് എംേപ്ലായീസ് അസോസിയേഷൻ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയത്.
സർക്കാരിെൻറ നയങ്ങൾക്കെതിരെ പ്രവർത്തിക്കുകയും പൊതുസമൂഹത്തിന് മുന്നിൽ സെക്രേട്ടറിയറ്റിന് അവമതിപ്പുണ്ടാക്കുകയും ജീവനക്കാർ സർക്കാരിന് എതിരാക്കുന്ന പ്രവർത്തനം നടത്തുകയും ചെയ്തെന്ന് ആരോപിച്ചാണ് നടപടി. ഇക്കാര്യം വ്യക്തമാക്കി സംഘടന നോട്ടീസിറക്കുകയും ചെയ്തു. ഇടത് സർക്കാർ വന്നശേഷം കൈക്കൊണ്ട ചില നടപടികളിൽ അസോസിയേഷന് വിയോജിപ്പുണ്ടായിരുന്നു.
തങ്ങളുടെ നിലപാട് അംഗീകരിക്കുന്നില്ലെന്ന പരിഭവം അവർ പ്രകടിപ്പിക്കുകയും ചെയ്തു. ഇത് മുഖവിലക്കെടുക്കാതെയാണ് പരിഷ്കരണ നടപടികൾ സർക്കാർ മുന്നോട്ടുകൊണ്ടുപോയത്. സ്റ്റാഫ് സഹകരണ സംഘത്തിലെ ചിലരെയും നേരത്തെ പുറത്താക്കിയിരുന്നു. തങ്ങൾ സർക്കാരിെൻറയും മുഖ്യമന്ത്രിയുടെ ഒാഫിസിെൻറയും നിർദേശങ്ങൾ മാത്രമേ നടപ്പാക്കിയിട്ടുള്ളൂവെന്നാണ് ഇവരുടെ നിലപാട്.
സംഘടനയിൽ പുറത്താക്കിയത് നോട്ടീസടിച്ച് പ്രചരിപ്പിക്കുന്നതും അപൂർവമാണ്. അടുത്തിടെ ഒരു സംഘടനാ നേതാവിനെ െസക്രേട്ടറിയറ്റ് കാമ്പസിൽനിന്ന് പുറത്തേക്ക് സ്ഥലംമാറ്റിയതും വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.