തിരുവനന്തപുരം: ലോക്ക്ഡൗണിന് ശേഷമുള്ള നിയന്ത്രണങ്ങൾ തീരുമാനിക്കാനായി സംസ്ഥാനത്ത് സമിതി രൂപവത്കരിച്ച ു. 17 അംഗ സമിതിയാണ് പ്രധാനമന്ത്രി വിഡിയോ കോൺഫറൻസിൽ നിർദേശിച്ചതു പ്രകാരം രൂപവത്കരിച്ചത്.
മുൻ ചീഫ് സെക്രട്ടറി കെ.എം. അബ്രഹാമാണ് സമിതിയുടെ അധ്യക്ഷൻ. ഇതിൽ അംഗങ്ങളായി അടൂർ ഗോപാലകൃഷ്ണൻ, മാമൻ മാത്യു, എം.വി ശ്രേയംസ് കുമാർ, ബിഷപ്പ് മാർ മാത്യു അറയ്ക്കൽ, അരുണ സുന്ദർ രാജ്, ജേക്കബ് പുന്നൂസ്, അഡ്വ. ബി. രാമൻപിള്ള, രാജീവ് സദാനന്ദൻ, ഡോ.ബി. ഇഖ്ബാൽ, ഡോ. എം.വി. പിള്ള, ഡോ. ഫസൽ ഗഫൂർ, മുരളി തുമ്മാരുകുടി, മൃദുൽ ഈപ്പൻ, ഡോ. പി.എ. കുമാർ, ഖദീജ മുംതാസ്, ഡോ. ഇരുദയ രാജൻ എന്നിവരടങ്ങിയ സമിതിയാണ് രൂപീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.