തിരുവനന്തപുരം: സര്‍ക്കാരിെൻറ ഭാഗത്തുനിന്നും ജാഗ്രതക്കുറവുണ്ടായെന്ന കേന്ദ്രമന്ത്രി വി മുരളീധരെൻറ വിമര്‍ശനത്തില്‍ അടിസ്ഥാനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടുക്കി, കോട്ടയം ജില്ലകളെ ഗ്രീന്‍ സോണില്‍നി ന്നു റെഡ് സോണ്‍ ആക്കിയത് സര്‍ക്കാര്‍ ആലോചിച്ചെടുത്ത തീരുമാനമാണ്. ഈ ജില്ലകളില്‍ വലിയ തോതില്‍ എണ്ണം വര്‍ധിക്കുന്ന സാഹചര്യമായിരുന്നു. അതിനാലാണ് റെഡ് സോണാക്കാനുള്ള തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാരിന് ആലോചിക്കാനും തീരുമാനിക്കാനുമുള്ള സംവിധാനമുണ്ട്. അതിെൻറ ഭാഗമായാണ് അത്തരം നിലപാടെടുത്തത്. കേന്ദ്രമന്ത്രിസ്ഥാനത്ത് ഇരിക്കുന്ന ഒരാളുടെ ഭാഗത്ത് നിന്നും ഇത്തരം പ്രതികരണമുണ്ടായത് ശുദ്ധവിവരക്കേടാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അമിത ആത്മവിശ്വാസമുണ്ടാക്കിയ ജാഗ്രതക്കുറവാണ് ഇടുക്കിയിലും കോട്ടയത്തും കാണുന്നതെന്നായിരുന്നു കേന്ദ്രമന്ത്രി വി. മുരളീധരെൻറ വിമര്‍ശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.