തിരുവനന്തപുരം: തെൻറ വാർത്തസമ്മേളനങ്ങൾക്കുപിന്നിൽ പി.ആർ ഏജൻസിയുടെ ഇടപെടലുണ്ടെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തന്നെ ഈ നാടിനറിയാമെന്നും മാധ്യമപ്രവർത്തകരെ ആദ്യമായി കാണുന്നയാളല്ല താനെന്നും അേദ്ദഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
‘നിങ്ങൾ (മാധ്യമപ്രവർത്തകർ) കുറച്ചുകാലമായില്ലേ ഈ കയിലും കുത്തിനടക്കുന്നു, ഞാനും കുറച്ചുകാലമായി ഈ കയിലുംകുത്തി ഇവിടെ നിൽക്കുന്നുണ്ട്. നമ്മൾ തമ്മിൽ ഇതാദ്യമായി കാണുകയല്ല. കുറെക്കാലമായി കാണുന്നുണ്ട്. നമ്മൾ തമ്മിൽ സംസാരിക്കുമ്പോൾ ഞാൻ പറയുന്ന കാര്യങ്ങളിൽ മറ്റാരുടെയെങ്കിലും ഉപദേശം തേടുന്ന ശീലം എനിക്കുണ്ടെന്ന് സാമാന്യബുദ്ധിയുള്ളവരാരും പറയില്ല. നിങ്ങളെന്നോട് ഒരുപാട് ചോദ്യം ചോദിക്കുന്നില്ലേ, ഞാൻ ഹെഡ് ഫോണോ മറ്റോ െവച്ച് പി.ആർ ഏജൻസിക്കാരോട് ചോദിക്കാറുണ്ടോ. നിങ്ങളുടെ കൈയിൽ അത്തരം ഉപകരണങ്ങൾ കാണാറുണ്ട്.
എെൻറ ചെവിയിൽ അങ്ങനെ വല്ലതും കണ്ടിട്ടുണ്ടോ. ഞാൻ ഫ്രീയായി നിൽക്കുന്നു. നിങ്ങൾ ഫ്രീയായി ചോദിക്കുന്നു. നിങ്ങളുടെ ചോദ്യങ്ങൾക്ക് ഞാൻ മറുപടി പറയുന്നില്ലേ? ഏതെങ്കിലും ചോദ്യത്തിന് ഉത്തരം പറയാതിരുന്നിട്ടുണ്ടോ? ഏതെങ്കിലും പി.ആർ ഏജൻസിയുടെ മറുപടി കാത്തുനിൽക്കുകയാണോ ഞാൻ. എന്നെ ഈ നാടിനറിയില്ലേ? ’ മുഖ്യമന്ത്രി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.